മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലീം ഫ്രൂട്ട് എൻഐഎയുടെ കസ്റ്റഡിയിൽ. മുംബൈയിലെ വസതിയിൽ നിന്നുമാണ് ഇയാളെ പിടികൂടുന്നത്. സലീമിൽ നിന്നും ചില പ്രധാനപ്പെട്ട രേഖകൾ എൻഐഎ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുടേത് ഉൾപ്പെടെ 20 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു.
ബാന്ദ്ര, കുർല, മാഹിം, നഗ്പാഡ, ബോറിവാലി, ഗോറെഗാവ്, തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെ റിയൽ എസ്‌റ്റേറ്റ് മാനേജർമാർ, ഷാർപ്പ് ഷൂട്ടർമാർ, ലഹരി കടത്തുകാർ, ഹവാല ഇടപാടുകാർ, ക്രിമിനൽ സംഘത്തിലെ മറ്റ് നിർണ്ണായക ചുമതലയിലുള്ളവർ തുടങ്ങിയവരെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡ് നടന്നത്.
ഇന്ത്യയിൽ ക്രമസമാധാനനില തകർക്കുന്നതിനായി സംഘടിത കുറ്റകൃത്യങ്ങളും ഭീകരപ്രവർത്തനങ്ങളും നടത്തുന്നുവെന്നു കാട്ടി ഡി കമ്പനിയുടെ ഉന്നത നേതൃത്വത്തിൽ ഉള്ളവർക്കെതിരെ ഉൾപ്പെടെ എൻഐഎ ഫെബ്രുവരിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഉൾപ്പെട്ട പലരും നിലവിൽ വിദേശത്താണ്. ഇവർക്കെതിരെ യുഎപിഎ നിയമവും ചുമത്തിയിട്ടുണ്ട്.
















Comments