ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽക്കുറ്റമാണോ എന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഭിന്ന വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. കേസ് വിശാലബെഞ്ചിലേക്ക് വിട്ടതിന് പിന്നാലെയാണ് ഖുശ്ബി സൈഫി എന്നയാൾ ഹർജി നൽകിയത്.സെക്ഷൻ 375 ഐപിസി പ്രകാരമുള്ള വൈവാഹിക ബലാത്സംഗം കുറ്റകൃത്യമല്ലാതാക്കുന്ന ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഡെൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയ ആളുകളിലൊരാളാണ് ഖുശ്ബു സൈഫി.
കഴിഞ്ഞദിവസമാണ് ഭർതൃബലാത്സംഗം സംബന്ധിച്ച് ഹൈക്കോടതി ഭിന്ന വിധി പുറപ്പെടുവിച്ചത്.ഭർതൃബലാത്സംഗത്തിന് നൽകുന്ന ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്തിധർ നിലപാടെടുത്തപ്പോൾ അല്ലെന്ന് ജസ്റ്റിസ് സി ഹരിശങ്കറും വിധിയെഴുതി.
പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ബലാത്സംഗക്കേസുകളുടെ പരിധിയിൽ നിന്ന് ഇളവ് അനുവദിക്കുന്ന ഐപിസിയിലെ 375-2 ഭരണഘടനാ വിരുദ്ധമെന്നാണ് ജസ്റ്റിസ് രാജീവ് ശക്തിധർ വ്യക്തമാക്കുന്നത്.
എന്നാൽ കുടുംബത്തിലെ ലൈംഗിക ബന്ധത്തിന് 375(2) പ്രകാരം ഇളവുണ്ടെന്നാണ് മലയാളിയായ ജസ്റ്റിസ് സി ഹരിശങ്കർ തന്റെ വിധിന്യായത്തിൽ അഭിപ്രായപ്പെട്ടത്. ഭിന്ന വിധി വന്ന പശ്ചാത്തലത്തിലാണ് കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക് വിട്ടത്.അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷൻ,സന്നദ്ധ സംഘടനയായ ആർഐടി തുടങ്ങിയവരുടെ നാല് ഹർജികളാണ് ഡൽഹി ഹൈക്കോടതി പരിഗണിച്ചത്.
അതേസമയം സംസ്ഥാനസർക്കാറുകളുമായും മറ്റ് വിദഗ്ധരുമായും ചർച്ച ആരംഭിച്ച പശ്ചാത്തലത്തിൽ കേസ് മാറ്റിവെയ്‌ക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. ചർച്ചകൾ ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ധൃതിപിടിച്ച് ഈ വിഷയത്തിൽ വാദം കേൾക്കരുതെന്നായിരുന്നു കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്. ഇന്ത്യ പോലെ വൈവിധ്യമായ ആചാരങ്ങളും മറ്റുമുള്ള ഒരു രാജ്യത്ത് വിവിധ സമൂഹങ്ങളിൽ നിലനിൽക്കുന്ന രീതികളൊക്കെ പരിശോധിക്കേണ്ട ആവശ്യമുണ്ട്. ഭരണഘടനാ വിഷയമായി മാത്രം ഇതിനെ കാണാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. സാമൂഹ്യപരമായും നിയമപരമായും ദൂരവ്യാപകമായ പ്രത്യാഘാതം ഈ വിഷത്തിൽ വിധി വന്നാൽ ഉണ്ടാവും എന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു.
















Comments