ചെന്നൈ:തമിഴ്‌നാട്ടിൽ ചെന്നൈ നഗരത്തിലെ നേതാവ് ബാലചന്ദ്രന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞതായി ചെന്നൈ പോലീസ്. മൂന്ന് പേർ ചേർന്നാണ് കൊലപാതകം നടത്തിയിട്ടുള്ളത്. പ്രദീപ്, സഞ്ജയ്, കലൈവാണൻ എന്നിവരാണ് കൊല നടത്തിയതെന്നാണ് കണ്ടെത്തിയത്. ദൃക്‌സാക്ഷികളുടെ വിവരങ്ങൾ ശേഖരിച്ചാണ് കൊലപാതകികളെ ക്കുറിച്ചുള്ള സൂചന ലഭിച്ചതെന്നും പോലീസ് പറഞ്ഞു. മൂന്ന് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തെന്നും എത്രയും പെട്ടന്ന് കൊലപാതകികളെ പിടികൂടുമെന്നും ചെന്നൈ പോലീസ് കമ്മീഷണർ ശങ്കർ ജയ്വാൾ പറഞ്ഞു.
ബാലചന്ദ്രന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി ആരോപിച്ചു. വധഭീഷണി നിലനിൽക്കേയാണ് സുരക്ഷാ ഉദ്യോഗസ്ഥൻ ചായകുടിക്കാൻ മാറിയ തക്കത്തിന് ആക്രമണം നടന്നിരിക്കുന്നത്. ഇത്ര ചെറിയ സമയത്തിനുള്ളിൽ അക്രമി സംഘത്തിന് കൊലനടത്തണ മെങ്കിൽ അത് നല്ല പരിശീലനം ലഭിച്ചവരാണ് നടത്തിയിട്ടുള്ളത്. പരിസരവും സാഹചര്യ ങ്ങളും കൃത്യമാക്കി മുൻകൂട്ടി മനസ്സിലാക്കിയവരാണ് കൊല നടത്തിയതെന്നും ബിജെപി ആരോപിച്ചു.
ചെന്നൈ നഗരം തമിഴ്‌നാടിന്റെ തലസ്ഥാനമാണോ അതോ കൊലപാതകങ്ങളുടെ തലസ്ഥാനമാണോ എന്ന് സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ കാരു നാഗരാജൻ പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനകം 10 കൊലപാതകങ്ങൾ ചെന്നൈയിൽ നടന്നുവെന്നും നാഗരാജൻ പറഞ്ഞു.
ബിജെപി നേതാവിന്റെ മരണം സംസ്ഥാന സർക്കാറിന്റെ ജാഗ്രതക്കുറവാണെന്നും ഭീകര ശക്തികൾക്ക് സംസ്ഥാനത്ത് പിന്തുണ നൽകുന്നതിന്റേയും തെളിവാണെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി കെ.പളനിസ്വാമി ആരോപിച്ചു.
















Comments