ന്യൂഡൽഹി: പിതാവിന്റെ പെൻഷൻ തുകയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ മകൾ അറസ്റ്റിൽ. രണ്ട് ലക്ഷം രൂപയാണ് 34 കാരിയായ മകൾ തട്ടിയെടുത്തത്. ഫിനാൻസ് കമ്പനിയിലെ സ്വർണവായ്പ തിരിച്ചടയ്‌ക്കാനാണ് യുവതി പണം തട്ടിയെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. പണം കൈമാറ്റം ചെയ്യാൻ യുവതി പിതാവിന്റെ ഫോൺ ഉപയോഗിക്കുകയായിരുന്നു. പിതാവ് തന്റെ അറിവില്ലാതെ 1000 രൂപ തട്ടിയെടുത്തതായി പരാതി നൽകിയതോടെയാണ് യുവതിയുടെ കള്ളി വെളിച്ചത്തായത്.
2021 നവംബറിനും 2022 മാർച്ചിനുമിടയിൽ പലപ്പോഴായാണ് ഇവർ പണം തട്ടിയെടുത്തത്. സംശയം തോന്നാതിരിക്കാൻ പിതാവിന്റെ ഫോണിൽ നിന്ന് ഒടിപിയുടേയും ഡെബിറ്റ് സന്ദേശങ്ങളുടേയും വിവരങ്ങൾ നീക്കം ചെയ്യാറുണ്ടായിരുന്നു. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ആദ്യം ഇ വാലറ്റുകളിലേക്കും പിന്നീട് രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കും പണം കണ്ടെത്തിയതായി കണ്ടെത്തി. അതിൽ ഒരു ബാങ്ക് അക്കൗണ്ട് പരാതിക്കാരന്റെ മരുമകന്റെ പേരിലും മറ്റൊന്ന് മകളുടേതാണെന്നും കണ്ടെത്തി.
ആദ്യം പിതാവിന്റെ അക്കൗണ്ടിൽ നിന്ന് ചെറിയ തുക ഓൺലൈൻ വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നുവെന്നും ശ്രദ്ധിക്കപ്പെടാതിരുന്നപ്പോൾ വലിയ തുക തട്ടിയെടുക്കാൻ തുടങ്ങുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
















Comments