കോഴിക്കോട്: നൂപുർ ശർമ്മയുടെ പ്രസ്താവന പ്രവാചക നിന്ദയാണെന്ന് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. നൂപുർ ശർമ്മയുടെ പ്രസ്താവന അത്യന്തം അപലപനീയവും ഖേദകരവുമാണ്. സംഭവം ഇന്ത്യയുടെ അഭിമാനത്തിനും യശസ്സിനും കോട്ടം വരുത്തിയെന്നും രാജ്യം ലോകത്തോട് മാപ്പ് പറയണമെന്നും സമസ്ത ആവശ്യപ്പെട്ടു.
നൂപുർ ശർമ്മയുടെ പ്രസ്താവന കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളുടെയും പ്രവർത്തനങ്ങളുടെയും തുടർച്ചയാണ്. ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നും രാജ്യത്തിന്റെ യശസ്സിന് കളങ്കം വരുത്തുന്ന തരത്തിൽ പരമത വിദ്വേഷ പ്രചാരണവും പ്രവാചക നിന്ദയും ഉണ്ടാകുകയാണെന്നും സമസ്ത ആരോപിച്ചു.
കേന്ദ്ര സർക്കാർ ലോകത്തോട് ഔദ്യോഗികമായി മാപ്പ് പറയണമെന്ന സമസ്തയുടെ പ്രസ്താവനയോട് സാമൂഹിക മാദ്ധ്യമങ്ങളിൽ പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. സമസ്തയുടെ പ്രസ്താവനക്കെതിരെ ചിലർ രൂക്ഷവിമർശനങ്ങൾ ഉന്നയിക്കുന്നു. രാഷ്‌ട്രീയ നേതാക്കളുടെ പ്രസ്താവനക്ക് രാജ്യം മാപ്പ് പറയേണ്ടതിന്റെ ആവശ്യകത എന്താണെന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം.
















Comments