‘താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന്’; മാഡം, എഞ്ചിന് ഔട്ട് കംപ്ലീറ്റലി..; ‘ടാസ്കി വിളിയടാ..’; ഇന്നും മലയാളികളുടെ നാവിൽ വരുന്ന പ്രിയദർശൻ ചിത്രങ്ങളിലെ ഡയലോഗുകൾ

Published by
Janam Web Desk

മലയാളി പ്രേഷകരെ പൊട്ടിച്ചിരിപ്പിച്ച ഒരു കൂട്ടം ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പ്രിയദർശൻ. തിയറ്ററിൽ മലയാളികളെ കുടുകുടാ ചിരിപ്പിച്ച സംഭാഷണങ്ങൾ ഒന്നും തന്നെ മനസ്സിൽ നിന്ന് പോകാറുമില്ല. കാലങ്ങൾക്കിപ്പുറവും പല സന്ദർഭങ്ങളിലും പ്രിയദർശൻ ചിത്രങ്ങളിലെ സംഭാഷണങ്ങൾ നമ്മൾ സാഹചര്യം അനുസരിച്ച് പ്രയോഗിക്കാറുണ്ട്. അത്തരത്തിൽ മലയാളികളുടെ നാവിൽ ഇടയ്‌ക്കിടയ്‌ക്ക് വരുന്ന കുറച്ച് ഡയലോഗുകൾ നോക്കാം,

* ‘താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്, എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താന്‍ എന്നോട് ചോദിക്ക്, എനിട്ട് തനിക്ക് ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്നും ഞാന്‍ ആരാണെന്നും’
1994 ൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘തേൻമാവിൻകൊമ്പത്ത്’ എന്ന ചിത്രത്തിൽ മോഹൻലാലിനോട് കുതിരവട്ടം പപ്പു പറയുന്ന ഡയലോഗാണിത്. മലയാളികൾ ഇത്രയധികം ആഘോഷമാക്കിയ ഹാസ്യ സംഭാഷണം ഉണ്ടോ എന്നുപോലും സംശയമാണ്. ചിത്രത്തിലെ തന്നെ ‘ടാസ്കി വിളിയടാ.. ‘ എന്നു പറയുന്ന ‍ഡയലോഗും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

*ദിസ് ഈസ് എ കാർ..വീ ആർ ഡൂയീങ് എ കാർ..കെഎൻകെ ഓട്ടോമൊബൈൽസ്..കാർ എഞ്ചിന് ഔട്ട് കംപ്ലീറ്റലി…
അരം+ അരം=കിന്നരം എന്ന പ്രിയദർശൻ സിനിമയിലെ ഹിറ്റ് ഡയലോഗാണിത്. ജഗതി ശ്രീകുമാർ തന്റേതായ ശൈലിയിൽ ഗംഭീരമാക്കിയ ഈ സീൻ ഒരു തവണയെങ്കിലും അനുകരിക്കാത്തവർ ചുരുക്കമാണ്.

*ഹൗമനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടൺ ബീച്ച് ടു മിയാബി ബീച്ച്…ആം ദി ആൻസർ..കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്…
മോഹൻലാലിനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ സംഭാഷമാണിത്. ഇംഗ്ലീഷ് അറിയാതെ വരുന്ന സന്ദർഭങ്ങൾ ഹാസ്യവൽക്കരിക്കാനായി മലയാളികൾ പറയാറുള്ള ഡയലോഗാണിത്.

* എനിക്കറിയാം ഇവന്റെ അച്ഛന്റെ പേര് ഭവാനിയമ്മ എന്നല്ലേ- മിന്നാരം
* ഞാൻ ഇപ്പോൾ ശവം ആകും ആ നിലവിളി ശബ്ദമിടോ..-മിന്നാരം
* ഇങ്ങള് ദുബായ് കണ്ടിട്ടുണ്ടോ? ഇല്ല.. അപ്പോ ദുബായ് ഇല്ലേ.. – കിളിച്ചുണ്ടൻ മാമ്പഴം
* അങ്കമാലിയിലെ അമ്മാവൻ ആരാന്നാ പറഞ്ഞേ..- കിലുക്കം
* ഡേയ്..ഡേയ്.. നിന്റെ മോന്തയ്‌ക്ക് തീപിടിച്ച് ഒരൊറ്റയാന്തലാ..കട മുഴുവൻ കത്തി പോകും..-വെട്ടം

ഇങ്ങനെ മലയാളികളുടെ നാവിൽ വന്ന് പോകുന്ന ഒരുപാട് ഡയലോഗുകൾ പ്രിയദർശൻ സിനിമകള‍‍ിലുണ്ട്. മലയാളികൾക്ക് പ്രിയദർശൻ സിനിമകൾ ഇത്രയേറെ പ്രിയപ്പെട്ടതാകുന്നതും ഇതുകൊണ്ടു തന്നെ.

Share
Leave a Comment