ഡൽഹി : രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷം വീണ്ടും വിവാദമുണ്ടാക്കാൻ ശ്രമം നടത്തുന്നതായി ആരോപണം . രാഷ്‌ട്രപതി സത്യപ്രതിജ്ഞ ചടങ്ങിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെയെ മുൻ നിരയിൽ മൂലക്കിരുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാക്കൾ അനാവശ്യ വിവാദത്തിന് മുതിർന്നത്. . പാർലിമെന്ററി സെൻട്രൽ ഹാളിലെ സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ നിരയിൽ ഇരിക്കേണ്ട എല്ലാവരുടെയും സ്ഥാനങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടായിരുന്നു . സാധാരണഗതിയിൽ മൂന്നാം നിരയിലാണ് പ്രതിപക്ഷ നേതാവിന് സ്ഥാനം ലഭിക്കുക . എന്നാൽ അദ്ദേഹത്തിന് മുൻ നിരയിൽ സീറ്റ് നൽകാനാണ് തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി . പക്ഷെ തന്നെ മനപ്പൂർവ്വം അവഹേളിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു കാര്യം ചെയ്തതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത് .
കോൺഗ്രസ്സ് പക്വതയില്ലാത്ത അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നത് . രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹ പരാജയപ്പെട്ടതിന്റെ അമർഷമാണ് അദ്ദേഹത്തെ കൊണ്ട് ഇത്തരത്തിൽ ചിന്തിപ്പിക്കുന്നതെന്നു മന്ത്രി കൂട്ടിച്ചേർത്തു . എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രാജ്യസഭാ അധ്യക്ഷന് ഈ വിഷയത്തിൽ പ്രതിഷേധം അറിയിച്ച് കത്ത് നൽകി . രാജ്യസഭാ പ്രതിപക്ഷ നേതാവിന് അർഹിക്കുന്ന സ്ഥാനം നൽകിയില്ല എന്ന് ചൂണ്ടികാട്ടിയാണ് കത്തയച്ചത് . സാധാരണ പ്രോട്ടോക്കോൾ അനുസരിച്ച് മൂന്നാം നിരയിലാണ് അദ്ദേഹത്തെ ഇരുത്തേണ്ടത് പക്ഷെ മുതിർന്ന നേതാവായ അദ്ദേഹത്തെ മുൻ നിരയിൽ ഇരുത്താനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത് . ഇരിപ്പിടത്തെ ചൊല്ലി അസ്വസ്ഥത ഉണ്ടാക്കിയ അദ്ദേഹത്തിന് മധ്യനിരയിൽ ഇരിക്കാൻ കസേര നൽകിയെങ്കിലും അദ്ദേഹം അത് വിസമ്മതിക്കുകയായിരുന്നു .
മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് സ്ഥാനമൊഴിയുന്ന ചടങ്ങിൽ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു . പ്രധാനമന്ത്രിയുടെ തൊട്ടടുത്തതാണ് അദ്ദേഹത്തിന് സ്ഥാനം നൽകിയത് . പക്ഷെ അദ്ദേഹം ആ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല . ഇത് രാഷ്‌ട്രപതിയെയും , സ്പീക്കറെയും , ചെയർമാനെയും അപമാനിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . കേന്ദ്രത്തിൽ തങ്ങൾക്ക് യാതൊരുവിധ സ്വാധീനവും ഇപ്പോൾ ചെലുത്താൻ സാധിക്കുന്നില്ല എന്നതിന്റെ രോഷമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത് . ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ കോൺഗ്രസ്സ് ഏറ്റവും വലിയ സഹതാപ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സാഹചര്യമാണ് ഉണ്ടായികൊണ്ടിരിക്കുന്നത് . അതിൽ മനം നൊന്താണ് അദ്ദേഹം ഇത്തരത്തിൽ ചിന്തിക്കുന്നതെന്നും മന്ത്രി കൂട്ടിചേർത്തു .
Comments