തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിലാണ് കേന്ദ്ര ഏജൻസി റെയ്ഡ് നടത്തുന്നത്. അഞ്ച് പ്രതികളുടെയും വീട്ടിൽ ഒരേ സമയത്താണ് പരിശോധന. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധിക്കുന്നത്.
കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരിച്ചു നൽകുന്നതിൽ ഇടപെടൽ ആവശ്യപ്പെട്ട് നിക്ഷേപകർ സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് റെയ്ഡ്. ജസ്റ്റിസ് ടി.ആർ രവിയാണ് ഹർജി പരിഗണിക്കുന്നത്.
ബാങ്കിൽ നിന്ന് നിക്ഷേപം തിരിച്ചു നൽകുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു. പണം തിരികെ നൽകുമ്പോൾ വഞ്ചിക്കപ്പെട്ടേക്കാമെന്ന് കാണിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ അടിയന്തരാവശ്യക്കാർക്ക് പണം നൽകാമെന്നും ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിരുന്നു. പണം എങ്ങനെ തിരിച്ചു നൽകാനാകുമെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
















Comments