തിരുവനന്തപുരം: സംസ്ഥാനത്ത് കൊതുകുവഴി പടർന്നു പിടിക്കുന്ന രോഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. 3000 പേരാണ് ഈ വർഷം ചികിത്സതേടി വിവിധ ആശുപത്രികളിലെത്തിയത്. 20 പേർ ഈ വർഷം മരണപ്പെട്ടതായും ആരോഗ്യ വകുപ്പ് തന്നെ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു.
ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി എന്ന് അവകാശപ്പെടുമ്പോഴും കൊതുകുവഴി പടർന്നു പിടിക്കുന്ന രോഗങ്ങളുടെ എണ്ണത്തിൽ കുറവില്ല. ഡെങ്കിപ്പനി, മലേറിയ, ചിക്കുൻ ഗുനിയ രോഗങ്ങളാണ് കൂടുതലായും പടർന്നു പിടിക്കുന്നത്. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുൾപ്പടെ ഈ വർഷം നടത്താത്തത് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമായി.
2500 പേർക്കാണ് ഡെങ്കിപ്പനി ഇതുവരെ പിടിപെട്ടത്. 20 പേർ ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. മലേറിയ ബാധിച്ച് 177 പേരും ചിക്കുൻ ഗുനിയ പിടിപെട്ട് 46 പേരുമാണ് ചികിത്സ തേടി എത്തിയത്. 2021 ൽ 2800 പേരായിരുന്നു കൊതുകുജന്യ രോഗങ്ങൾ ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയത്.
രോഗികളുടെ എണ്ണം കുറയാതെ തുടരുന്നതിനാൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ് അതാത് ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൊതുകു നശീകരണം, ബോധവത്ക്കരണം ഉൾപ്പടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും
















Comments