ന്യൂഡൽഹി: ബിജെപി നേതാവ് സൊനാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവർ അഞ്ചായി. മയക്കുമരുന്ന് കടത്തുകാരായ ദത്തപ്രസാദ് ഗാവോങ്കർ, രാമ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പ്രതികളെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഫോഗട്ട് പങ്കെടുത്ത പാർട്ടിയിൽ മയക്കുമരുന്ന്് നൽകിയ സുഹൃത്ത് സുധീർ സാഗ്വാൻ, ഇയാളുടെ സഹായി സുഖ്വേന്ദർ സിംഗ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
സുധീർ നൽകിയ മയക്കുമരുന്നാണ് മരണ കാരണമെന്നും പ്രതി സമ്മതിച്ചു.കുർലീസ് ഹോട്ടലിലെ വിശ്രമ മുറിയിൽ നിന്നും കണ്ടെടുത്ത മയക്കുമരുന്നിൽ മെറ്റാംഫെറ്റാമൈനും ഉൾപ്പെടുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഫോഗോട്ടും പ്രതികളും താമസിച്ചിരുന്ന അഞ്ജുനയിലെ ഹോട്ടൽ ഗ്രാൻഡ് ലിയോണി റിസോർട്ടിലെ റൂം ബോയ് ദത്തപ്രസാദ് ഗാവോങ്കറാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിഞ്ഞു.
കുർലീസ് ഹോട്ടൽ ഉടമ എഡ്വിൻ നൂൺസ്, മയക്കുമരുന്ന് വ്യാപാരി ദത്തപ്രസാദ് ഗോങ്കർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗാവോങ്കറിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് രാമയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഓഗസ്റ്റ് 27-ന് ഗോവയിലെ നോർത്ത് ആശുപത്രിയിൽ വെച്ചാണ് ഫോഗട്ട് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പോലീസ് ആദ്യം പറഞ്ഞത്. എന്നാൽ സുഹൃത്തുക്കൾക്കെതിരെ യുവതിയുടെ സഹോദരന്റെ പരാതിയെ തുടർന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മരിക്കുന്നതിന് മുൻപ് മയക്കുമരുന്ന് നൽകുന്നതിന്റെയും അവശനിലയിൽ നടക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുഹൃത്തുക്കൾ പിടിയിലായത്.
















Comments