കൊൽക്കത്ത: നബാനാ ചലോ യാത്ര തടഞ്ഞ് സുവേന്ദു അധികാരിയെ അറസ്റ്റ് ചെയ്ത് മമത ബാനർജി ഭരണകൂടം. കൊൽക്കത്തയിൽ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്‌ക്കുള്ള പ്രതിഷേധ മാർച്ചാണ് മമതയുടെ പോലീസ് തടഞ്ഞത്. ബിജെപി നേതാക്കളായ സുവേന്ദു അധികാരിയും ലോക്കറ്റ് ചാറ്റർജിയുമാണ് പ്രതിഷേധ റാലി നയിച്ചത്. മമത ബാനർജി പശ്ചിമബംഗാളിനെ ഉത്തര കൊറിയ പോലെയാക്കി മാറ്റിയ ഏകാധിപതിയാണെന്ന് നേതാക്കൾ ആരോപിച്ചു.
കൊൽക്കത്തയിലെ ഹാസ്റ്റിൻഗ്‌സിൽ നിന്നാണ് ബിജെപി നേതാക്കളെ റാലിയ്‌ക്കിടെ പോലീസ് അറസ്റ്റ് ചെയ്തത്. മമത ജനാധിപത്യ മര്യാദകളെ തകർത്തു, അഴിമതിയിൽ ഭരണം താറുമാറായി. എല്ലാ മന്ത്രിമാരും വൻ കൊള്ളയാണ് നടത്തുന്നതെന്നും ആരോപിച്ചാണ് പ്രതിഷേധ റാലി ആരംഭിച്ചത്. അധികാരിക്കൊപ്പം ലോക്കറ്റ് ചാറ്റർജിയേയും രാഹുൽ സിൻഹയേയും പോലീസ് അറസ്റ്റ് ചെയ്തു. ലാൽബസാർ പോലീസ് ആസ്ഥാനത്തേയ്‌ക്കാണ് നേതാക്കളെ അറസ്റ്റ് ചെയ്ത് മാറ്റിയത്.
മമത ബാനർജിക്ക് ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദുഷ്ഭരണ ത്തിലൂടെ അക്രമത്തിലൂടെ അണികളെ വഴിതിരിച്ച് വിടുന്ന മമത ആരേയും വകവയ്‌ക്കാത്ത ഭരണാധികാരിയാണ്. ഉത്തര കൊറിയയുടെ സമാനമായ ഭരണം നടത്തുന്ന മമത തികഞ്ഞ ഏകാധിപതിയാണ്. പോലീസ് നടത്തുന്ന ഓരോ നിയമവിരുദ്ധ നീക്കത്തിനും വൻ തിരിച്ചടിയുണ്ടാകുമെന്നും മുൻ തൃണമൂൽ നേതാവ് ആരോപിച്ചു.
സംസ്ഥാന സർക്കാറിന്റെ പുതിയ ഭരണകേന്ദ്രം സ്ഥിതിചെയ്യുന്ന കൊൽക്കത്തയിലെ ഹാസ്റ്റിംഗ്‌സിന് കിലോമീറ്ററുകൾക്ക് മുന്നേ ബാരിക്കേഡുകളാൽ ഉപരോധം തീർത്താണ് പോലീസ് ജലപീരങ്കിയടക്കം സജ്ജീകരിച്ചത്.
Comments