ലണ്ടൻ: യുകെയിൽ ഹിന്ദുക്കൾക്കും ഹിന്ദു ചിഹ്നങ്ങൾക്കമെതിരായ ആക്രമണത്തിൽ മതമൗലികവാദികളുടെ പങ്കിന് കൂടുതൽ തെളിവുകൾ പുറത്ത്. യുകെയിലെ ലെസ്റ്ററിൽ ഹിന്ദുക്കൾക്കെതിരെ നടന്ന വർഗീയ ആക്രമണം ആസൂത്രണം ചെയ്തത് യുകെയിലെ പ്രശസ്ത യൂട്യൂബറായ മുഹമ്മദ് ഹിജാബ് ആണെന്ന് വിവരം.
വർഗീയാക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ഇയാളുടെ വീഡിയോ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. ലെസ്റ്ററിലെ തെരുവുവീഥികളിലൂടെ മെഗാഫോണുമായി കലാപാഹ്വാനത്തിന് ശ്രമിക്കുന്ന വീഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്.ഹിന്ദുക്കളെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതമായ വിദ്വേഷ പ്രചരണങ്ങളും ഇയാൾ നടത്തുന്നുണ്ട്
ബ്രിട്ടീഷ്-ഈജിപ്ഷ്യൻ യൂട്യൂബറായ ഇയാൾ രാഷ്‌ട്രീയ തത്വചിന്തയുടെയും മതത്തിന്റെ തത്വചിന്തയുടെയും ഗവേഷകൻ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇതുവരെ 47 പാകിസ്താൻ വംശജരെ അറസ്റ്റ് ചെയ്തതായി ലെസ്റ്റർഷയർ പോലീസ് അറിയിച്ചു.
കാനഡയിൽ ഇന്ത്യക്കാർക്കെതിരെ വർദ്ധിച്ച് വരുന്ന വിദ്വേഷ ആക്രമണത്തിൽ രാജ്യത്ത് നിന്നുള്ള പ്രവാസികളും വിദ്യാർഥികളും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. കാനഡയിലേക്ക് വിദ്യാഭ്യാസത്തിന് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളും ജാഗരൂകരാകണമെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈന്ദവക്ഷേത്രങ്ങൾക്ക് നേരെയും ഹിന്ദുമത ചിഹ്നങ്ങൾക്ക് നേരെയും മതമൗലികവാദികൾ അക്രമം അഴിച്ചുവിട്ടിരുന്നു. രണ്ട് ക്ഷേത്രങ്ങൾക്ക് നേരെയാണ് മതമൗലികവാദികൾ അക്രമം അഴിച്ച് വിട്ടത്.കാനഡയിൽ ഖാലിസ്ഥാനെ പിന്തുണച്ച് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടത്തിയിരുന്നു.സിഖ്‌സ് ഫോർ ജസ്റ്റിസ് എ
Comments