പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തെ അപമാനിക്കാൻ ശ്രമിച്ചതിന് സന്ദീപാനന്ദ ഗിരിക്കെതിരെ പോലീസിൽ പരാതി. ഇലന്തൂർ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ടാണ് മലയാലപ്പുഴ ക്ഷേത്രത്തെ അവഹേളിക്കുന്ന തരത്തിൽ സന്ദീപാനന്ദ ഗിരി പരാമർശങ്ങൾ നടത്തിയത്. പരാമർശവുമായി ബന്ധപ്പെട്ട് ക്ഷേത്രോപദേശക സമിതി നൽകിയ പരാതി പോലീസ് സ്വീകരിച്ചു.
ഇതിന് മുൻപ് പല സന്ദർഭങ്ങളിലും ഹിന്ദു വിരുദ്ധ- ആചാര വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് സന്ദീപാനന്ദ ഗിരി. ക്ഷേത്രത്തിൽ പോകാനുള്ള അവകാശത്തെയും ബിവറേജിൽ ക്യൂ നിൽക്കാനുള്ള അവകാശത്തെയും താരതമ്യം ചെയ്ത സന്ദീപാനന്ദ ഗിരിയുടെ പരാമർശം വിവാദമായിരുന്നു.
ശബരിമല പ്രക്ഷോഭകാലത്ത് ചാനൽ ചർച്ചകളിൽ വന്നിരുന്ന് നിരന്തരം അയ്യപ്പ സ്വാമിയെയും ഭക്തരെയും അവഹേളിക്കുന്ന പരാമർശങ്ങൾ സന്ദീപാനന്ദ ഗിരി നടത്തിയിരുന്നു. കൈലാസ യാത്രയുടെ പേരിൽ സന്ദീപാനന്ദഗിരി വഞ്ചിച്ചതായി എറണാകുളം സ്വദേശി 2014ൽ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയിരുന്നു. സന്ദീപാനന്ദനെതിരെ മീ ടൂ ആരോപണവുമായി 2018ൽ യുവതി രംഗത്ത് വന്നതും വാർത്തയായിരുന്നു.
















Comments