ന്യൂഡൽഹി: വിമാനത്തിനുള്ളിലെ ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടിയതായി പരാതി. വിസ്താര എയർലൈൻ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിനെതിരെ ആയിരുന്നു പരാതി. നിഹുൽ സോളങ്കി എന്ന യാത്രക്കാരനാണ് ഈ പരാതി ചിത്രം സഹിതം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ യാത്രക്കാരന് കിട്ടിയത് പാറ്റയല്ല മറിച്ച് ഇഞ്ചിയാണെന്ന മറുപടിയുമായി കമ്പനി അധികൃതരും രംഗത്തെത്തി. ട്വിറ്ററിലാണ് നിഹുൽ ചിത്രങ്ങൾ സഹിതം പരാതി പങ്കുവച്ചത്.
ഉപ്പുമാവിൽ നിന്ന് പാറ്റയെ കിട്ടിയെന്നാണ് നിഹുലിന്റെ ആരോപണം. ഇഡ്ഡലിയും സാമ്പാറും ഉപ്പുമാവുമാണ് ചിത്രത്തിൽ കാണാനാകുന്നത്. ആദ്യം ഫ്‌ളൈറ്റ് വിവരങ്ങൾ തേടിയ കമ്പനി, ട്വിറ്റീലൂടെ തന്നെ അടുത്ത മറുപടിയും നൽകി. കമ്പനി ഈ ഭക്ഷണം വിശദമായി ലാബിൽ അയച്ച് പരിശോധിച്ചുവെന്നും, അത് പാറ്റയായിരുന്നില്ല, മറിച്ച് വറുത്ത ഇഞ്ചിയായിരുന്നുവെന്നും അധികൃതർ ട്വീറ്റിൽ പറയുന്നു. പരിശോധനയുടേത് ഉൾപ്പെടെയുള്ള വിവരങ്ങൾ മെയിൽ ചെയ്തിട്ടുണ്ടെന്നും കമ്പനി പറയുന്നു.
Small cockroach in air Vistara meal pic.twitter.com/ebrIyszhvV
— NIKUL SOLANKI (@manikul008) October 14, 2022
















Comments