പത്തനംതിട്ട: പിണറായി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇലന്തൂരിലെ ആഭിചാര കൊലയ്‌ക്ക് ഇരയായ തമിഴ്‌നാട് സ്വദേശിനി പത്മയുടെ മകൻ സെൽവരാജ്. സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ല. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ എത്തി കഷ്ടപ്പെടുകയാണെന്നും സെൽവരാജ് വ്യക്തമാക്കി.
അമ്മയുടെ മരണത്തിന് ശേഷം കേരള സർക്കാരിൽ നിന്നും യാതൊരു സഹായവും ലഭിച്ചില്ല. അമ്മയുടെ ഘാതകർ വീണ്ടും പുറത്തുവന്നാൽ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുമെന്ന് ഉറപ്പാണ്. വലിയ തുക നൽകി വക്കീലിനെ വെച്ച് കേസ് നടത്താനുള്ള സാമ്പത്തിക ശേഷി തങ്ങൾക്കില്ല. സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. തമിഴ്‌നാട്ടിൽ നിന്ന് വന്ന് കേരളത്തിൽ കഷ്ടപ്പെടുകയാണെന്നും സെൽവരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജന്മം നൽകിയ അമ്മയുടെ അന്ത്യ സംസ്‌കാരം ചെയ്യാൻ പോലും സാധിക്കുന്നില്ല. ഇതിനകം തന്നെ അറുപതിനായിരം രൂപയിൽ അധികം ഇവിടെ നിൽക്കുന്നതുകൊണ്ട്. ചിലവായി. കേസിന് പുറകെ നടക്കുന്നതുകൊണ്ട് ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. മുഖ്യമന്ത്രിയെ രണ്ട് തവണ നേരിൽ ചെന്ന് കണ്ടു. മുഖ്യമന്ത്രി കേസ് ഗൗരവമായി എടുക്കുന്നില്ല. പരാതി നൽകിയിട്ടും ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കുന്നില്ല. ഡിഎൻഎ ടെസ്റ്റ് നടത്തി മൃതദേഹം വേഗം തന്നെ വിട്ടു തരണം. 450 കിലോമീറ്റർ യാത്രചെയ്ത് തമിഴ്‌നാട്ടിലെത്തി സംസ്‌കരിക്കാനുള്ള കാശ് പോലും കയ്യിലില്ല. എന്തുചെയ്യണമെന്ന് അറിയില്ലെന്നും സെൽവരാജ് വ്യക്തമാക്കി.
















Comments