കന്നട ചിത്രം കാന്താരയിലെ ‘വരാഹരൂപം’ എന്ന് ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോടതിയുടെ ഇടപെടൽ.ഗാനം ഉൾക്കൊള്ളിച്ച് സിനിമ, തിയറ്ററുകളിലും ഒടിടിയിലും യൂട്യൂബിലും ആമസോണിലും പ്രദർശിപ്പിക്കുന്നത് കോടതി തടഞ്ഞു. പാലക്കാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയുടെതാണ് ഉത്തരവ്.
കോപ്പിറൈറ്റ് ഉടമകൾ നൽകിയ തടസ ഹർജിയിലാണ് കേടതിയുടെ ഇടപെടൽ. നിർമ്മാതാവ്, സംവിധായകൻ, സംഗീത സംവിധായകൻ, പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ആമസോൺ, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക്, ജിയോസവൻ എന്നിവരെയാണ് ഗാനം തിയറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമിലും പ്രദർശിപ്പിക്കുന്നതിൽ നിന്നും റിലീസ് ചെയ്യുന്നതിൽ നിന്നും സ്ട്രീം, വിതരണം എന്നിവയിൽ നിന്നും തടഞ്ഞത്.
പ്രമുഖ സംഗീത ബ്രാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനത്തിന്റെ തനി പകർപ്പാണ് ചിത്രത്തിലെ ഗാനമെന്നും അതിനാൽ തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഗാനം ഉപയോഗിക്കരുതെന്നും കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. വിധിയ്‌ക്ക് പിന്നാലെ ഗാനം പ്രദർശിപ്പിക്കുന്നത് നിർത്തിവെയ്‌ക്കാൻ തിയറ്ററുകളോടും സമൂഹമാദ്ധ്യമങ്ങളോടും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.
















Comments