തിരുവനന്തപുരം: മിൽമ പാൽ വില ആറ് മുതൽ പത്ത് രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ. കാർഷിക, വെറ്റിനറി സർവകലാശാലകളിലെ വിദഗ്ധർ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. രണ്ടംഗ സമിതിയാണ് വിഷയം പഠിച്ച് ശുപാർശ നകിയത്.
ഒരു ലിറ്റർ പാൽ വിൽക്കുമ്പോൾ സംസ്ഥാനത്തെ കർഷകർ നേരിടുന്ന നഷ്ടം 8.57 രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. ഈ നഷ്ടം നികത്താനായി വില വർദ്ധിപ്പിക്കണെമെന്നാണ് ശുപാർശ. മൂന്ന് തരത്തിലുള്ള വില വർദ്ധനയ്‌ക്കാണ് സമിതി ശുപാർശ നൽകിയത്.
നാല് പശുക്കളിൽ കുറവുള്ള കർഷകർക്ക് ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 49.05 രൂപയും 4 മുതൽ 10 പശുക്കളുള്ള കർഷകർക്ക് ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 46.68 രൂപയുമാണ് നിലവിൽ ചെലാവാക്കുന്നത്.സംഭരണ വിലയെന്നത് 37.76 രൂപയായതിനാൽ വലിയ നഷ്ടം കർഷകർ നേരിടുന്നതായി വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. ഒൻപത് രൂപയോളം നഷ്ടം നേരിടുമെന്നതിനാൽ വർദ്ധന അനിവാര്യമാണെന്ന് രണ്ടംഗ സമിതി വ്യക്തമാക്കുന്നു.
















Comments