കാഠ്മണ്ഡു: സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനാകുന്നു. ചാൾസ് ശോഭരാജിനെ ജയിൽ മോചിതനാക്കാൻ നേപ്പാൾ സുപ്രീംകോടതി ഉത്തരവിട്ടു. 2003 മുതൽ നേപ്പാളിലെ ജയിലിൽ കഴിയുകയാണ് ചാൾസ് ശോഭരാജ്.
പ്രായം കണക്കിലെടുത്താണ് ജയിൽ മോചിതനാക്കാനുള്ള കോടതിയുടെ തീരുമാനം. നിലവിൽ 78 വയസ്സാണ് ചാൾസ് ശോഭരാജിന്. ജയിൽ മോചിതനായി 15 ദിവസത്തിനുള്ളിൽ ഇയാളെ നാട്ടിലേക്ക് തിരികെ അയക്കാനും കോടതി നിർദ്ദേശിച്ചു.
കാഠ്മണ്ഡുവിലെ സെൻട്രൽ ജയിലിലാണ് ചാൾസ് ശോഭരാജിനെ പാർപ്പിച്ചിരുന്നത്. കള്ളപാസ്‌പോർട്ടിൽ രാജ്യത്തേക്ക് കടന്ന കുറ്റത്തിനും, അമേരിക്കൻ വിനോദ സഞ്ചാരികളായ രണ്ട് പേരെ കൊലപ്പെടുത്തിയതിനുമാണ് നേപ്പാൾ ഭരണകൂടം ഇയാളെ ജയിലിൽ അടച്ചത്. അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയതിന് 20 വർഷവും, വ്യാജപാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യത്തേക്ക് കടന്നതിന് ഒരു വർഷവും ചേർത്ത് മൊത്തം 21 വർഷത്തെ തടവാണ് കോടതി വിധിച്ചത്. നിലവിൽ 19 വർഷം പൂർത്തിയായി. ഇതോടെയായിരുന്നു ഇയാളെ ജയിൽ മോചിതനാകാൻ കോടതി ഉത്തരവിട്ടത്. 1975 ൽ കാഠ്മണ്ഡു, ഭക്താപൂർ ജില്ലാ കോടതികളാണ് കുറ്റക്കാരനാെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
അതേസമയം കനേഡിയൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് ഇനിയും ശിക്ഷ വിധിച്ചിട്ടല്ല. ഇതിന്റെ വിചാരണ തുടരുന്നതിന് ഇടെയാണ് ജയിൽ മോചനം.
















Comments