തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങിൽ ആയുധ നിർമ്മാണം നടക്കുന്നുവെന്ന ജനം ടിവിയുടെ വാർത്ത ശരി വച്ച് ഇന്റലിജൻസ് റിപ്പോർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പോലിസ് മുന്നറിയിപ്പ് നൽകി. പ്രവൃത്തി പരിചയത്തിന്റെ മറവിൽ ആയുധനിർമ്മാണം നടക്കുന്നതായി എഡിജിപിയുടെ റിപ്പോർട്ട് വന്നതിന് പിന്നാലെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആയുധനിർമ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനമേധാവികൾക്കുമാണ് ഡയറക്ടറുടെ നിർദ്ദേശം. ലാബുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ നിരീക്ഷണവും മേൽനോട്ടവും ഉണ്ടാകണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു. അദ്ധ്യാപകരും ലാബ് ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് ഉത്തരവ്.
സ്ഥാപനമേധാവികളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ- ഇൻ ചാർജ് ഡോ. ബൈജുഭായ് ടി.പി.നിർദ്ദേശിച്ചു. 2022 ജൂലൈയിലായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങിൽ ആയുധ നിർമ്മാണം നടക്കുന്നുവെന്ന വാർത്ത ജനം ടിവി പുറത്തു കൊണ്ടു വന്നത്. പിന്നാലെ, കഴിഞ്ഞ ഡിസംബർ 21-ന് ഇത് സംബന്ധിച്ച റിപ്പോർട്ട് എഡിജിപി സർക്കാരിന് നൽകി. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.
















Comments