ഇടുക്കി: വാഗമണ്ണിൽ വ്യാജപട്ടയം നിർമിച്ച് ഭൂമി മറിച്ചുവിറ്റ കേസിലെ പ്രതി പിടിയിൽ. വാഗമൺ സ്വദേശി ജോളി സ്റ്റീഫനാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തൊടുപുഴ വിജിലൻസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുൻ ഭാര്യയുടെ പേരിലുള്ള 3 ഏക്കർ 40 സെന്റ് സ്ഥലം കൈയ്യേറി വ്യാജ പട്ടയമുണ്ടാക്കി മറച്ച് വിറ്റ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 55 ഏക്കർ സർക്കാർ ഭൂമി കൈയ്യേറി വ്യാജപട്ടയം നിർമിച്ച് വിൽപ്പന നടത്തിയ കേസിലുംഇയാൾപ്രതിയാണ്. ജോളി സ്റ്റീഫനും ഇയാളുടെ പിതാവ് കെ.ജെ സ്റ്റീഫനും ചേർന്നാണ് 55 ഏക്കറോളം വരുന്ന ഭൂമി വിറ്റത്. വ്യാജ പട്ടയം ഉപയോഗിച്ച് സ്വകാര്യ തോട്ടം ഉടമകൾ മുറിച്ചുവിറ്റന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
Comments