മുംബൈ: നഗരത്തിലെ ജലാശയങ്ങളുടെ ശുചീകരണവും പുനരുജ്ജീവനവും ലക്ഷ്യമിടുന്ന പദ്ധതിയ്‌ക്ക് ഒരുങ്ങുകയാണ് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ നഗരത്തിലെ സിയോൺ, ശീതാൽ, ഡിങ്കേശ്വർ എന്നീ താടാകങ്ങൾ ശുചീകരിക്കാനാണ് പൗരസമിതി ലക്ഷ്യമിടുന്നത്. പദ്ധതിയ്‌ക്ക് അനുമതി ലഭിച്ചിട്ടില്ല.
മഹാരാഷ്‌ട്ര മലിനീകരണ നിയന്ത്രണ ബോർഡ് നഗരങ്ങളിലെ ജലാശയങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ബൃഹൻ മുംബൈ കോർപ്പറേഷന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പൗരസമിതി പുതിയ പദ്ധതിയ്‌ക്ക് തുടക്കം കുറിക്കുന്നത്. 64.92കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചിലവ്. ജലത്തിൽ ഓക്‌സിജന്റെ അളവ് വർദ്ധിക്കാൻ ഉതകുന്ന ജെറ്റ് എയറേഷൻ ട്രീറ്റ്‌മെൻും പൗരസമിതി ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ പതിവായി ജലത്തിൽ നിന്ന് ചെളിനീക്കം ചെയ്യുന്നതിനും ജലജീവികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ശീതാൽ തടാകത്തിന്റെ വിസ്തീർണ്ണം 13,320 ചതുരശ്ര മീറ്ററും സിയോൺ തടാകത്തിന്റെ വിസ്തീർണ്ണം5,500 ചതുരശ്ര മീറ്ററും ഡിങ്കേശ്വർ തടാകത്തിന്റെ10,000 ചതുരശ്ര മീറ്ററുമാണ് വിസ്തീർണ്ണം. ജലശായത്തിന് സമീപത്തെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യവും പദ്ധതിയ്‌ക്കുണ്ട്.
















Comments