ചെന്നൈ: ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത്. വജ്ര, സ്വർണാഭരണങ്ങളും രത്‌നങ്ങളും നഷ്ടമായെന്നാണ് ഐശ്വര്യ പരാതി നൽകിയിരിക്കുന്നത്. ഇവരുടെ വീട്ടുജോലിക്കാരായ മൂന്ന് പേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചിരുന്ന സ്ഥലം ജോലിക്കാർക്ക് അറിയാമായിരുന്നു. ഇവരെ മൂന്ന് പേരെയും സംശയമുണ്ടെന്ന്് ഐശ്വര്യ നൽകിയ പരാതിയിൽ പറയുന്നു. ഐശ്വര്യയുടെ പരാതിയിൽ തേനാംപേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. അറുപത് പവനോളം ആഭരണങ്ങൾ നഷ്ടമായെന്നാണ് പരാതി. 2019 ൽ സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ ലോക്കർ മൂന്ന് പ്രാവശ്യം മാറ്റിയിരുന്നു. ഈ ലോക്കറിന്റെ താക്കോൽ ഐശ്വര്യയുടെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്.
ഫെബ്രുവരി 10 ന് ലോക്കർ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായതായി മനസ്സിലായത്. 18 വർഷം മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് ഇതെന്നും ഐശ്വര്യ പരാതിയിൽ പറയുന്നു.
















Comments