പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് അമ്മയുടെ ആത്മഹത്യ; അച്ഛനോടുള്ള വൈരാഗ്യം കൊലപാതകത്തിൽ അവസാനിച്ചു, വിഷം നിർമ്മിച്ചത് സ്വന്തം ലാബിൽ: അവണൂരിലെ കുടുംബനാഥന്റെ മരണത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് അമ്മയുടെ ആത്മഹത്യ; അച്ഛനോടുള്ള വൈരാഗ്യം കൊലപാതകത്തിൽ അവസാനിച്ചു, വിഷം നിർമ്മിച്ചത് സ്വന്തം ലാബിൽ: അവണൂരിലെ കുടുംബനാഥന്റെ മരണത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്

Janam Web Desk by Janam Web Desk
Apr 4, 2023, 07:31 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: അവണൂരിൽ കൊലപാതക കേസിൽ പ്രതി മയൂർനാഥുമായി തെളിവെടുപ്പ് നടത്തി പോലീസ് സംഘം. ശശീന്ദ്രന്റെ വീട്ടിലെ വിവിധഭാഗങ്ങളിൽ പോലീസ് സംഘം പ്രതിയെ എത്തിച്ച് തെളിവ് ശേഖരിച്ചു. വീട്ടിലുള്ള മയൂർ നാഥിന്റെ ലാബിലും പരിശോധന നടത്തി. അവണൂർ അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനെയാണ് കടലക്കറിയിൽ വിഷം ചേർത്ത് മകൻ കൊലപ്പെടുത്തിയത്.

അച്ഛനോടുള്ള വൈരാഗ്യം കാരണമാണ് കൊലപാതകം നടത്തിയത്. അച്ഛനെ മാത്രമാണ് കൊല്ലാൻ ശ്രമിച്ചതെന്നും മറ്റാരെയും അപായപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും
ആയുർവേദ ഡോക്ടറായ മയൂർനാഥ് മൊഴി നൽകിയിട്ടുണ്ട്.

ശശീന്ദ്രന്റെ ആദ്യ വിവാഹത്തിലെ മകനാണ് മയൂര നാഥൻ. മയൂരിന്റെ അമ്മ 15 വർഷം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് അച്ഛനോടും രണ്ടാനമ്മയോടും ഇയാൾക്ക് പകയുണ്ടായെന്നാണ് പോലീസ് കണ്ടെത്തൽ. പഠനത്തിൽ മികവ് പുലർത്തിയിരുന്ന മയൂർനാഥിന് എം.ബി.ബി.എസിന് സീറ്റ് കിട്ടിയിരുന്നെങ്കിലും ഇത് വേണ്ടെന്നുവെച്ച് ബി.എ.എം.എസ് തിരഞ്ഞെടുത്തത്. പഠനം പൂർത്തിയായതിന് ശേഷം ആയുർവേദ ഡോക്ടറായി. തുടർന്ന് വീടിന്റെ മുകൾനിലയിൽ സ്വന്തമായി ലാബും തുടങ്ങി.

മരുന്നുകളടക്കം ഇവിടെ നിർമിച്ചിരുന്നതായാണ് വിവരം. അച്ഛനെ വകവരുത്താൻ ഉപയോഗിച്ച വിഷവും സ്വന്തമായി ലാബിൽ നിർമിച്ചതാണെന്നാണ് പ്രതിയുടെ മൊഴി. ഇതിനുവേണ്ട രാസവസ്തുക്കൾ ഓൺലൈനിൽ ഓർഡർ ചെയ്തുവരുത്തുകയായിരുന്നു. സ്വന്തമായി നിർമിച്ച വിഷം പിന്നീട് കടലക്കറിയിൽ കലർത്തിയാണ് അച്ഛനെ കൊലപ്പെടുത്തിയത്.

ഞായറാഴ്ചയാണ് രക്തം ഛർദിച്ച് അവശനിലയിലായ ശശീന്ദ്രൻ മരണപ്പെട്ടത്. വീട്ടിൽനിന്ന് ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ച് പുറത്തേക്ക് പോയതിന് പിന്നാലെയാണ് ഇത് സംഭവിക്കുന്നത്. ഇതിനുപിന്നാലെ ശശീന്ദ്രന്റെ ഭാര്യ ഗീത, അമ്മ കമലാക്ഷി, ഇവരുടെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച തെങ്ങുകയറ്റത്തൊഴിലാളികളായ ചന്ദ്രൻ, ശ്രീരാമചന്ദ്രൻ എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ സംഭവം ഭക്ഷ്യ വിഷബാധയാണെന്ന സംശയത്തിലായിരുന്നു. എന്നാൽ ഈ സംശയം ആരോ​ഗ്യപ്രവർത്തകർ തള്ളി.

തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയായ മകനെ പിടികൂടാൻ കഴിഞ്ഞത്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് വീട്ടിലെ ഭക്ഷണം കഴിക്കാതിരുന്നതെന്നാണ് പോലീസിനോട് മയൂർനാഥൻ പറഞ്ഞത്. ഇതിനിടെ, ശശീന്ദ്രന്റെ മരണത്തിന് പിന്നാലെ പോസ്റ്റുമോർട്ടം വേണ്ടെന്ന് പറഞ്ഞ് മൃതദേഹം ഏറ്റുവാങ്ങിയതും സംശയത്തിന് കാരണമായി.

Tags: Trissur
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

Latest News

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies