ന്യൂഡൽഹി: കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ ഔദ്യോഗിക വസതി ഒഴിയാനൊരുങ്ങി മുൻ വയനാട് എംപി രാഹുൽ. പിന്നോക്ക സമുദായത്തെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ രാഹുൽ കുറ്റക്കാരാനാണെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സെഷൻസ് കോടതി തള്ളിയതോടെയാണ് ശനിയാഴ്ച വസതി ഒഴിയുന്നത്. തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതിയൊഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.
2019-ലെ കർണാടക തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ മോദി പരാമർശത്തിന് സൂറത്ത് കോടതി രാഹുലിന് രണ്ട് വർഷ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകായിരുന്നു. എംപി എന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക വസതി ഏപ്രിൽ 22-നകം ഒഴിയാൻ രാഹുലിന് ലോക്‌സഭ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നൽകി. അമ്മ സോണിയയുടെ വസതിയിലേക്ക് മാറുമെന്നാണ് വിവരം.
Comments