കൊച്ചി : വൻ തുക ചിലവാക്കി താന്‍ നാട്ടിലേക്ക് വരുന്നില്ലന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. കർണാടക സർക്കാരിന് കൊടുക്കാൻ അത്രയും ഭീമമായ തുക തന്റെ കൈയ്യിൽ ഇല്ലെന്നും മദനി വ്യക്തമാക്കി.
മൂന്ന് മാസം നാട്ടില്‍ നില്‍ക്കണമെങ്കില്‍ മദനിയുടെ അനുഗമിക്കുന്ന ഉദ്യോഗസ്ഥരുടെ ദൈനംദിന ചിലവിലേക്കായി ഒരു മാസം 20 ലക്ഷം രൂപ നല്‍കണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നാട്ടിലേക്ക് പോകുന്നതിന് ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് അനീതിയാണ്. ഈ ചെലവ് താങ്ങാനാവുന്നതിലും അപ്പുറമാണെന്നും മദനിയുടെ കുടുംബം പറഞ്ഞു.
മൂന്ന് മാസം നാട്ടില്‍ നില്‍ക്കണമെങ്കില്‍ മൊത്തം ചിലവായ 60 ലക്ഷം രൂപക്കടുത്ത് കെട്ടിവയ്കണമെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.ഇത് സുപ്രീം കോടതിയും ശരി വച്ചിരുന്നു.
തനിക്ക് ഈ പണം നല്‍കാന്‍ കഴിവില്ലന്നു കാണിച്ച് മദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മദനിയുടെ ആവശ്യം തള്ളിക്കൊണ്ട് നാട്ടില്‍ പോകുന്നതിനുള് ചിലവ് മദനി തന്നെ വഹിക്കമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു.ഐ പി എസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുളള കര്‍ണ്ണാടക പൊലീസ് സംഘം കേരളത്തിലെത്തി നല്‍കിയ റിപ്പോര്‍ട്ടിന്‍പ്രകാരമാണ് ഇത്രയും തുക നിശ്ചയിച്ചത്.
















Comments