താനൂർ : താനൂർ ബോട്ടപകടത്തിൽ കേരളം മുഴുവൻ ആദരാഞ്ജലികൾ അർപ്പിച്ചു നിൽക്കെ അതിനിടയിലും വർഗീയത പരത്താൻ തീവ്രവാദ ശക്തികളുടെ ഗൂഢശ്രമം. നിഖിൽ നേമം എന്ന വ്യാജ പ്രൊഫൈൽ നിർമ്മിച്ച് അതിൽ നിന്നും മനുഷ്യത്വ രഹിതമായ ഒരു കമെന്റ് ഇട്ടുകൊണ്ടാണ് തുടക്കം. അതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്തു പ്രചരിപ്പിച്ചു കൊണ്ടാണ് മത തീവ്രവാദികൾ സമൂഹത്തിൽ അസ്വസ്ഥത പടർത്തുന്നത്.

ഇതോടൊപ്പം ചേർത്തിരിക്കുന്ന സ്‌ക്രീൻ ഷോട്ടിൽ കാര്യങ്ങൾ വ്യക്തമാണ്. നിഖിൽ നേമം എന്ന പേരിൽ ഉണ്ടാക്കിയ വ്യാജപ്രൊഫൈൽ ഉപയോഗിച്ച് താനൂർ ബോട്ടപകടത്തെ ക്കുറിച്ചുള്ള വാർത്തയുടെ താഴെ “മലപ്പുറത്ത് അല്ലെ സാരമില്ല” എന്നുള്ള കമെന്റ് ആണ് ഇട്ടിരിക്കുന്നത് . ഈ കമെന്റ് ഇട്ട ശേഷം ഏതാണ്ട് എട്ടു മിനിറ്റിനുള്ളിൽ അതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്തിരിക്കുന്നു. ആ സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കുന്നു. നിരന്തരമായി തീവ്രവാദ ആഭിമുഖ്യമുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുന്ന പ്രൊഫൈലുകൾ ഉപയോഗിച്ചാണ് ആ വിദ്വേഷ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിക്കുന്നത് .
നിഖിൽനേമം എന്ന വ്യക്തിയുടെ വ്യാജ പ്രൊഫൈൽ പരിശോധിച്ചാൽ ചില രസകരമായ കാര്യങ്ങൾ കാണാം. നേമം എന്ന സ്ഥലപ്പേര് തന്നെ തെറ്റിച്ചാണ് എഴുതിയിരിക്കുന്നത് Nemom എന്നതിന് ഈ തീവ്രവാദ വ്യാജ പ്രൊഫൈൽ എഴുതിയിരിക്കുന്നത് Nemam എന്നാണ്. കൂടാതെ ഈ പ്രൊഫൈൽ ചിത്രത്തിൽ കാണുന്ന വ്യക്തിക്ക് ഒരു മലയാളിയുടെ മുഖവുമായി യാതൊരു സാദൃശ്യവുമില്ല . ബംഗാളിലെ ദസറയുടെ ചിത്രം പോലെ എന്തോ ഒന്ന് ഷെയർ ചെയ്തിരിക്കുന്നു.

ആർഎസ്എസ് – ബിജെപി പേജുകളുടെ ചില ലിങ്കുകൾ ഷെയർ ചെയ്യുന്നത് ഒഴിച്ചാൽ ഒരു സമരത്തിന് പങ്കെടുത്ത ചിത്രം പോലും തിരുവനന്തപുരത്തുനിന്നുള്ള തീവ്ര ആർഎസ്എസ് പ്രവർത്തകന് പങ്കുവെക്കാനില്ല. ബിജെപിക്ക് കേരളം നിയമസഭയിൽ ലഭിച്ച ഏക സീറ്റായ നേമത്തിന്റെ പേര് ഉപയോഗിച്ച്, വർഗീയ ലക്ഷ്യത്തോടുകൂടിയുള്ള കമന്റുകൾ ഉണ്ടാക്കാൻ വേണ്ടി മത തീവ്രവാദികൾ നിർമ്മിച്ച ആണെന്ന് വ്യക്തമാകും. ഈ വ്യാജ പ്രൊഫൈലിന്റെ ഫോളോവേഴ്സ് ലിസ്റ്റിൽ നൂറിൽ 99% പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ആണ് താനും. രാഹുൽ മാങ്കൂട്ടത്തിൽ, മാത്യൂ കുഴൽനാടൻ, ഡോക്ടർ കെ അരുൺ കുമാർ ,ഡോക്ടർ റോബിൻ രാധാകൃഷ്‌ണൻ, മന്ത്രി മുഹമ്മദ് റിയാസ്, റിജിൽ മാക്കുറ്റി, ഐഷ ലക്ഷദ്വീപ് തുടങ്ങിയവരെ ഈ വ്യാജ പ്രൊഫൈൽ പിന്തുടരുന്നുണ്ട്. കൂടാതെ ഈ വ്യാജ പ്രൊഫൈലിന് ബന്ധുക്കളോ പഠിച്ച സ്കൂളോ ഇല്ല.
ഇതിനോടകം ഈ വിദ്വേഷ കമന്റുകൾ വൻതോതിൽ ഷെയർ ചെയ്തു പോയിട്ടുണ്ട്. മത തീവ്രവാദികൾ ഈ കമന്റിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിദ്വേഷ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
















Comments