കൊച്ചി : താനൂരിൽ ബോട്ട് മറിഞ്ഞ സംഭവത്തിൽ പ്രതിയായ ബോട്ടുടമ നാസറിന്റെ കാർ പോലീസ് പിടിച്ചെടുത്തു. വാഹനപരിശോധനയ്‌ക്കിടെയാണ് കാർ പിടിച്ചെടുത്തത്. കാറിൽ നിന്നും നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും നാസറിന്റെ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കാറിൽ സഹോദരനും അയൽക്കാരനും കൂടാതെ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവരും പോലീസ് കസ്റ്റഡിയിലായി. നിലവിൽ നാസറിന്റെ വിവരം ഒന്നും ലഭിച്ചിട്ടില്ല. ഇയാൾ എറണാകുളം ജില്ലയിലെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയേക്കുമെന്നാണ് കരുതുന്നത്. നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് നരഹത്യയ്‌ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അപകടത്തിൽപ്പെട്ട അറ്റ്‌ലാന്റിക് ബോട്ട് മാന്വൽ അനുസരിച്ച് നിർമ്മിച്ചതല്ല. മറിച്ച് മത്സ്യബന്ധന ബോട്ട് രൂപാന്തരപ്പെടുത്തിയെടുത്തതാണ്. കൂടാതെ, രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകും മുൻപാണ് ബോട്ട് സർവീസിനിറക്കിയത്. അപകടം നടന്ന സമയം ഇരട്ടിയോളം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത്.
















Comments