കോഴിക്കോട്: യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് മഹിളാ മോർച്ച പ്രവർത്തകർ വീണാ ജോർജിന്റെ കോലം കത്തിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്
ശോഭ സുരേന്ദ്രൻ . മഹിള മോർച്ച ജില്ലാ പ്രസിഡണ്ട് അഡ്വ. രമ്യ മുരളി, ജില്ല ജനറൽ സെക്രട്ടറി എകെ സുപ്രിയ എന്നിവർ പങ്കെടുത്തു.
യുവമോർച്ചയുടെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. പാലക്കാട് അഞ്ചുവിളക്കിൽ നടന്ന പ്രതിഷേധത്തിൽ വീണാ ജോർജിന്റെ കോലം കത്തിച്ചു. വീണ ജോർജിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ് ആവശ്യപ്പെട്ടു.
വന്ദന കൊലപാതകത്തിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതി സർക്കാരിനെതിരെ നടത്തിയത്. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടാൻ സർക്കാരിനോട് കോടതി പറഞ്ഞു. രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവവികാസങ്ങളാണ് കേരളത്തിൽ അരങ്ങേറുന്നതെന്ന് കോടതി വിമർശിച്ചു. ഏറ്റവും മോശമായ പേടി സ്വപ്നമാണ് ഇന്ന് സംഭവിച്ചതെന്നും നിരന്തരം ഈ വിഷയം പരിഗണിക്കാറുണ്ടെന്നും കോടതി വ്യക്തമാക്കി.
താലൂക്ക് ആശുപത്രിയിൽ സംഭവിച്ച ഡോക്ടറുടെ അരുംകൊല ഞെട്ടിക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞിരുന്നു. സുരക്ഷ സംബന്ധിച്ച് കേരളത്തിലെ ഡോക്ടർമാർ ഉയർത്തിയിരുന്ന ആശങ്ക പൂർണ്ണമായും ശരിയാണെന്ന് തെളിയിക്കുന്നതാണ് ഡോ. വന്ദനയുടെ കൊലപാതകം.സ്ത്രീ സമത്വം, കേരള മോഡൽ, പ്രബുദ്ധ കേരളം എന്നെല്ലാം പാർട്ടി സ്റ്റഡി ക്ലാസുകളിലും സമൂഹമാദ്ധ്യമങ്ങളിലും ആവർത്തിച്ചാൽ പോരെന്നും ജനങ്ങളോട് ഉത്തരവാദിത്തമുണ്ടാകണമെന്നും വി.മുരളീധരൻ വ്യക്തമാക്കി.
Comments