സൂര്യവംശത്തിന്റെ തലസ്ഥാനമായ അയോദ്ധ്യയെ സംസ്ഥാനത്തെ ആദ്യ സരോർജ്ജ നഗരമാക്കി മാറ്റാനുള്ള പദ്ധതിയുമായി ഉത്തർപ്രദേശ് സർക്കാർ. അയോദ്ധ്യ സൂര്യവംശത്തിന്റെ തലസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഊർജ്ജം വരുന്നത് മറ്റ് സ്രോതസ്സുകളിൽ നിന്നല്ല, അത് സൗരോർജ്ജത്തിൽ നിന്നാണ്. സോളാർ സിറ്റി യാഥാർത്ഥ്യമാക്കാൻ സർക്കാർ ദ്രുതഗതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പൈതൃക സ്ഥലങ്ങൾ, 80-ലധികം സർക്കാർ കെട്ടിടങ്ങൾ, സ്‌കൂളുകൾ, പൊതുഗതാഗതത്തിന്റെ ഒരു വിഭാഗം, ശുദ്ധീകരിച്ച കുടിവെള്ള കിയോസ്‌കുകൾ, വെൻഡിംഗ് സോണുകളിലെ കടകൾ,സരയൂ നദിയിലെ ബോട്ടുകൾ എന്നിവ സൗരോർജ്ജത്താൽ പ്രകാശിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇതിന് പുറമേ 10,000 വീടുകളും സൗരോർജ്ജത്തിൽ പ്രകാശിക്കും. 10,000 പേർക്ക് സൗരോർജ്ജ അടുക്കളയും യാഥാർത്ഥ്യമാക്കും. ഒഡീഷയിലെ കൊണാർക്കിലെ സൂര്യക്ഷേത്രത്തിന്റെ മാതൃകയിൽ 5,000 ലിറ്ററുള്ള സോളാർ പവർ അധിഷ്ഠിത ശുദ്ധീകരിച്ച കുടിവെള്ള കിയോസ്‌കുകൾ, സരയുവിന്റെ തീരത്ത് 100 മെഗാവാട്ട് സോളാർ പ്ലാന്റ് എന്നിവ ഘട്ടംഘട്ടമായി പദ്ധതിയിൽ ഉണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
രാമക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകുന്നതിനൊപ്പം പരിക്രമ മർഗിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സൗരോർജ്ജത്താലാകും പ്രകാശിക്കുക. പിന്നാലെ പൂർണമായും അയോദ്ധ്യ നഗരത്തെ സൗരോർജ്ജവത്കരിക്കനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അയോദ്ധ്യയുടെ മണ്ണിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി വിവിധ ഇടങ്ങളിൽ ‘ സോളാർ മരങ്ങൾ’ സ്ഥാപിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷൻ തുടങ്ങിയ ഇടങ്ങളിലാകും സോളാർ മരങ്ങൾ സ്ഥാപിക്കുക. ഇവിടങ്ങളിൽ ഇരിക്കാനുള്ള സൗകര്യവും മൊബൈലുകൾക്കും ലാപ്‌ടോപ്പുകൾക്കും ചാർജിംഗ് പോയിന്റുകളും ഉണ്ടായിരിക്കും.
















Comments