40 ദിവസം മഴക്കാടിനുള്ളളിൽ; നാല് കുട്ടികളും ജീവനോടെ; അതിജീവനത്തിനായി കുരുന്നുകൾ പ്രയോഗിച്ച വിദ്യകളിതെല്ലാം..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

40 ദിവസം മഴക്കാടിനുള്ളളിൽ; നാല് കുട്ടികളും ജീവനോടെ; അതിജീവനത്തിനായി കുരുന്നുകൾ പ്രയോഗിച്ച വിദ്യകളിതെല്ലാം..

How children survived 40 days in Amazon after plane crash

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 05:52 pm IST
FacebookTwitterWhatsAppTelegram

കൊളംബിയയിൽ വിമാനം തകർന്ന് വീണതിന് പിന്നാലെ ആമസോൺ മഴക്കാടുകളിൽ അകപ്പെട്ടുപോയ നാല് കുട്ടികളെ കഴിഞ്ഞ ദിവസമായിരുന്നു സൈന്യം രക്ഷപ്പെടുത്തിയത്. 40 ദിവസം എപ്രകാരമാണ് അവർ മഴക്കാടിനുള്ളിൽ അതിജീവിച്ചതെന്ന് വലിയൊരു ചോദ്യമായി അവശേഷിക്കുമ്പോഴും കുട്ടികളുടെ ഇച്ഛാശക്തിയെ അഭിനന്ദിക്കുകയാണ് ലോകം. ഒരു വയസിനും 13 വയസിനും ഇടയിൽ പ്രായമുള്ള നാല് കുട്ടികൾ ഇന്ന് അതിജീവനത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായി മാറിയിരിക്കുകയാണ്.

കടിച്ചുതിന്ന പഴങ്ങളുടെ അവശിഷ്ടങ്ങൾ.. അവയിൽ കുഞ്ഞു പല്ലുകളുടെ പാടുകൾ.. ഉപേക്ഷിച്ച നാപ്കിനുകൾ, ഹെയർബാൻഡുകൾ.. മഴക്കാടുകൾക്കിടയിൽ നിന്നും ലഭിച്ച ഈ വസ്തുക്കളായിരുന്നു കുട്ടികളെ കണ്ടെത്തുന്നതിലേക്ക് തിരച്ചിൽ സംഘത്തെ നയിച്ചത്. കൂടാതെ കുട്ടികൾ ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്താൻ സഹായിക്കുന്ന സൂചനകൾ കൂടിയായിരുന്നു ഇത്. ഉഗ്രവിഷമുള്ള പാമ്പുകളും വന്യജീവികളും ക്ഷുദ്രജീവികളും വേണ്ടുവോളമുള്ള മഴക്കാടിനുള്ളിൽ കൊതുകുകളും കുറവല്ല. ഇവിടെയായിരുന്നു നാല് കുട്ടികളും 40 ദിവസം അതിജീവിച്ചതെന്ന വസ്തുതയാണ് ഏവരെയും ഞെട്ടിച്ചത്.

13-കാരനായ ലെസ്‌ലി ജേക്കോബോ ബോൺബെയർ, 9-കാരനായ സോൾനി റനോക്ക് മുക്കുന്റുയ്, 4 വയസുള്ള ടിയേൻ നോറിയേൽ റോണോക്ക് മുക്കുന്റുയ്, ഒരു വയസ് മാത്രമുള്ള ക്രിസ്റ്റ്യൻ നെറിമാൻ റനോക്ക് മുക്കുന്റുയ് എന്നിവരായിരുന്നു ലോകത്തെ വിസ്മയിപ്പിച്ച കരുന്നുകൾ. മഴക്കാടുകളിൽ ലഭ്യമാകുന്ന പഴവർഗങ്ങളെക്കുറിച്ച് നേരത്തെ നേടിയ അറിവാണ് കുട്ടികളെ അതിജീവനത്തിനായി സഹായിച്ചതെന്നാണ് വിലയിരുത്തൽ.

സെസ്സ്‌ന എന്ന പേരുള്ള സിംഗിൾ – എഞ്ചിൻ പ്രൊപ്പല്ലർ പ്ലെയിനായിരുന്നു ഒന്നരമാസങ്ങൾക്ക് മുമ്പ് കൊളംബിയയിൽ തകർന്ന് വീണത്. പ്രായപൂർത്തിയായ മൂന്ന് പേരും നാല് കുട്ടികളും പൈലറ്റും പ്ലെയിനിലുണ്ടായിരുന്നു. എന്നാൽ എഞ്ചിൻ തകരാർ സംഭവിച്ചതിന് പിന്നാലെ റഡാറിൽ നിന്നു മറിഞ്ഞ എയർക്രാഫ്റ്റ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തകർന്ന് വീണു. അപകട വിവരം പുറത്തുവന്നതോടെ രക്ഷാദൗത്യത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ആരംഭിച്ചു. തകർന്ന് കിടക്കുന്ന എയർക്രാഫ്റ്റിന് സമീപം അമ്മയുടെ ഉൾപ്പെടെ മൃതശരീരം കണ്ടെത്തിയെങ്കിലും നാല് കുട്ടികളെയും കണ്ടില്ലെന്നുള്ളതാണ് അവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് വ്യക്തമാക്കിയത്. ചെളിയിൽ പതിഞ്ഞ കുഞ്ഞുകാൽപ്പാടുകളും കുട്ടികൾ സഞ്ചരിച്ച വഴികളെ തിരിച്ചറിയാൻ സഹായിച്ചു.

എയർക്രാഫ്റ്റിൽ യാത്ര ചെയ്യവെ കുടുംബം കൈവശം കരുതിയിരുന്ന വസ്തുക്കളിൽ മരച്ചീനി പൊടിയും ഉണ്ടായിരുന്നുവെന്നതാണ് കുട്ടികളെ ജീവനോടെ നിലനിർത്താൻ സഹായിച്ച മറ്റൊരു കാര്യം. തകർന്ന് വീണ എയർക്രാഫ്റ്റിൽ നിന്ന് പുറത്തേക്ക് വന്ന അവർ മരച്ചീനി പൊടി എടുത്തുകൊണ്ട് മഴക്കാടുകൾക്കുള്ളിലൂടെ നടന്നു. ആമസോൺ മേഖലകളിൽ ജീവിക്കുന്നവരുടെ പതിവ് ആഹാരമാണ് മരച്ചീനി പൊടി. എന്നാൽ ഇതുതീർന്നതോടെ അവർ കാടിനുള്ളിലെ പഴങ്ങളും വിത്തുകളും ആഹാരമാക്കാൻ തുടങ്ങി.

ഇതേസമയം 160ഓളം വരുന്ന സൈനികർ കുട്ടികൾക്ക് വേണ്ടി തിരച്ചിൽ തുടങ്ങിയിരുന്നു. ആമസോൺ മഴക്കാടുകളെക്കുറിച്ച് ആഴത്തിൽ പരിചയമുള്ള പ്രദേശവാസികളായ 70 പേരും സൈനികർക്കൊപ്പം കൂടി. കുട്ടികൾ ഉപയോഗിച്ച പല വസ്തുക്കളുടെയും അവശേഷിപ്പുകൾ തിരച്ചിൽ നടത്തുന്നതിന് മുതൽക്കൂട്ടായി. ഇതോടെ മഴക്കാടിനുള്ളിലേക്ക് സ്നിഫർ നായ്‌ക്കളെയും എത്തിച്ച് തിരച്ചിൽ ആരംഭിച്ചു. നിരവധി ഗോത്രവർഗക്കാരും വനവാസികളും ദൗത്യത്തിനായി പങ്കുച്ചേർന്നിരുന്നു.

വന്യമൃഗങ്ങളും ക്ഷുദ്രജീവികളും കൂടാതെ സായുധരായ മയക്കുമരുന്ന് കടത്ത് സംഘങ്ങളും ആമസോൺ മഴക്കാടുകളിൽ സജീവമാണ്. ഇവരുടെ കണ്ണിൽപ്പെടാതെ കടന്നുപോകാനും കുട്ടികൾക്ക് സാധിച്ചുവെന്നതാണ് അതിശയകരമായ മറ്റൊരു സംഭവം. മൂന്ന് ഹെലികോപ്റ്ററുകളും തിരച്ചിലിന്റെ ഭാഗമായിരുന്നുവെങ്കിലും മോശം കാലാവസ്ഥയും വനൃമൃഗങ്ങളുടെ ആക്രമണവും മരങ്ങളുടെ ഉയരവുമെല്ലാം രക്ഷാദൗത്യത്തിന് തടസമായി.

മഴക്കാടുകളുടെ വിവിധ ഭാഗങ്ങളിലേക്ക് പരിശീലനം ലഭിച്ച പതിനായിരത്തോളം പേരെ ഹെലികോപ്റ്റർ വഴി ഇറക്കിയും തിരച്ചിൽ നടത്തി. കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ ഉച്ചഭാഷിണിയിലൂടെ നിർദേശങ്ങൾ പുറപ്പെടുവിച്ചു. മഴക്കാടിനുള്ളിൽ എങ്ങനെ അതിജീവിക്കാമെന്ന് വ്യക്തമാക്കുന്ന ലഘുലേഖങ്ങളും ഭക്ഷണപൊതികളും കുടിവെള്ള ബോട്ടിലുകളും പലയിടത്തായി സൈനികർ ഉപേക്ഷിച്ചു. കുട്ടികളുടെ മുത്തശ്ശിയുടെ ശബ്ദം റെക്കോർഡ് ചെയ്ത സന്ദേശം മഴക്കാടിന്റെ വിവിധ ഭാഗങ്ങളിലായി മുഴക്കി. ഇതിനെല്ലാം ഒടുവിലാണ് ക്ഷീണിതരായ കുട്ടികളെ അവശനിലയിൽ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.

പഴങ്ങളും വിത്തുകളും ആഹാരമാക്കിയും എങ്ങനെയൊക്കെയോ വിശപ്പടക്കിയും അവർ ദിവസങ്ങൾ തള്ളിനീക്കിയെന്നത് വാസ്തവാണെങ്കിലും ഇതിനായി കുട്ടികളെ സഹായിച്ച മറ്റൊരു കാര്യമുണ്ട്. കുട്ടികളെല്ലാവരും ‘ഹൂയിട്ടോട്ടോ’ എന്ന തദ്ദേശീയ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു. ജനിച്ച നാൾ മുതൽ കുട്ടികളെ ജംഗിൾ സ്‌കിൽസ് (Jungle Skills) പഠിപ്പിക്കുന്ന സംഘടനയാണിത്. ഇക്കാര്യം കുട്ടികളുടെ മുത്തശ്ശനാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കുഞ്ഞുനാൾ മുതൽ തന്നെ മീൻ പിടിക്കാനും വേട്ടയാടാനുമെല്ലാം കുട്ടികളെ പഠിപ്പിച്ചിരുന്നു. വനത്തിൽ ദിവസങ്ങളോളം തങ്ങുന്നതിന് വേണ്ട വിദ്യകളും അവരെ പഠിപ്പിച്ചു. അതുകൊണ്ട് തന്നെ മഴക്കാടുകളിൽ അകപ്പെട്ടപ്പോൾ ഇനിയെന്തു ചെയ്യുമെന്നറിയാതെ കുട്ടികൾ പരിഭ്രമിച്ചില്ല. ഒടുവിൽ കൊളംബിയൻ കാടുകളിൽ നിന്നും നാല് പേരും സുരക്ഷിതമായ കരങ്ങളിലെത്തി..

കുട്ടികളെ തിരികെ ലഭിച്ചതിന് പിന്നാലെ കൊളംബിയൻ പ്രസിഡന്റ് ഗുസ്ടാവോ പെട്രോ ഇപ്രകാരമായിരുന്നു പ്രതികരിച്ചത്. ” അവരെ സംരക്ഷിച്ചത് കാടാണ്, കാരണം അവർ കാടിന്റെ മക്കളാണ്.. ഇന്നവർ കൊളംബിയയുടെ മക്കൾ കൂടിയാണ്..”

Tags: childrenAmazoncolombiaplane crash
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies