എറണാകുളം: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിതെന്ന് പ്രതി മോൻസൻ മാവുങ്കൽ. ശരിയായി അന്വേഷിച്ചാൽ ഡിജിപി വരെ അകത്താകും. എല്ലാ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയെന്നും മോൻസൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ വരുന്നതിനിടെയായിരുന്നു മോൻസന്റെ പ്രതികരണം.
മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു. ഇതിന് പിന്നാലെ കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തു. ഐ.ജി. ഗുഗുലോത്ത് ലക്ഷ്മണ, മുന്‍ ഡി.ഐ.ജി. എസ്.സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേയാണ് വഞ്ചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കേസ്.
സുരക്ഷാഉദ്യോഗസ്ഥനുമായി ഔദ്യോഗിക വാഹനത്തില്‍ ഐ.ജി. ലക്ഷ്മണ പലതവണ മോന്‍സന്റെ വീട്ടിലെത്തിയെന്ന് ഡി.ജി.പി.യുടെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. തിരുവനന്തപുരത്തെ പോലീസ് ക്ലബിലടക്കം മോന്‍സന്റെ പുരാവസ്തുവില്‍പ്പനയ്‌ക്ക് ഐ.ജി. ഇടനിലനിന്നതായും മോന്‍സനെതിരായ പരാതികളില്‍ ഇടപെട്ടതായും ആരോപണങ്ങൾ ഉയർന്നിരുന്നു. മോന്‍സന്‍ കേസില്‍ ആരോപണവിധേയനായതോടെ ഐ.ജി. ലക്ഷ്മണയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, 14 മാസത്തിന് ശേഷം ഐ.ജി.യുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ റിവ്യൂ കമ്മിറ്റി ശുപാർശ ചെയ്യുകയായിരുന്നു.
















Comments