മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ ശക്തമായ നടപടിയുമായി ഹൈക്കോടതി രംഗത്ത്. 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.
വിശദമായ റിപ്പോർട്ട് മൂന്നാഴ്ചയ്‌ക്കകം സമർപ്പിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മുൻപ്
താനൂർ ബോട്ട് അപകടത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് ഇത്തരത്തിൽ ആവർത്തിച്ചുണ്ടാകുന്ന ദുരന്തങ്ങൾക്കെതിരെ സർക്കാർ നടപടി എടുക്കാത്തതിൽ ഹൈക്കോടതി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ ദുരന്തങ്ങളുടെ കാര്യകാരണങ്ങൾ കണ്ടെത്തി നടപടിയെടുക്കണമെന്നും ഹൈക്കോടതി അപ്പോൾ വ്യക്തമാക്കിയിരുന്നു.
Comments