പൂർണമായും എഥനോൾ ഉപയോഗിക്കുന്ന പുതിയ വാഹനങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാഗ്പൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ റോഡ് ഗതാഗത, ഹൈവേ മന്ത്രി താൻ അടുത്തിടെ ഇലക്ട്രിക് വാഹനം പുറത്തിറക്കിയ മെഴ്സിഡസ് ബെൻസ് കമ്പനിയുടെ ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയതായി വ്യക്തമാക്കി.
‘ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ നിർമ്മിക്കൂ എന്ന് അദ്ദേഹം (മെഴ്സിഡസ് ചെയർമാൻ) എന്നോട് പറഞ്ഞു. ‘പൂർണമായും എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ വാഹനങ്ങളാണ് ഞങ്ങൾ കൊണ്ടുവരുന്നത്. ബജാജ്, ടിവിഎസ്, ഹീറോ സ്‌കൂട്ടറുകൾ 100 ശതമാനം എഥനോളിൽ പ്രവർത്തിക്കും’ മന്ത്രി പറഞ്ഞു.
ടൊയോട്ട കമ്പനിയുടെ കാംറി കാർ ഓഗസ്റ്റിൽ പുറത്തിറക്കുമെന്ന് ഗഡ്കരി പറഞ്ഞു, ഇത് 100 ശതമാനം എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും 40 ശതമാനം വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെയ്യും.’നിങ്ങൾ ഇത് പെട്രോളുമായി താരതമ്യം ചെയ്യുമ്പോൾ എഥനോൾ നിരക്ക് 60 രൂപയും പെട്രോൾ നിരക്ക് ലിറ്ററിന് 120 രൂപയുമാണ്. കൂടാതെ ഇത് 40 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കും. ശരാശരി 15 രൂപയാകും ലിറ്ററിന് ലാഭം” അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രക്ക് ഡ്രൈവർ കമ്പാർട്ടുമെന്റുകളിൽ എയർ കണ്ടീഷനിംഗ് നിർബന്ധമാക്കുന്ന ഫയലിൽ ഞാൻ ഒപ്പിട്ടു.’നമ്മുടെ ഡ്രൈവർമാർ 43.47 ഡിഗ്രി കഠിനമായ താപനിലയിലാണ് വാഹനങ്ങൾ ഓടിക്കുന്നത്, ഡ്രൈവർമാരുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഞാൻ മന്ത്രിയായതിന് ശേഷം എസി ക്യാബിൻ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ട്രക്കുകളുടെ വില പോകുമെന്ന് പറഞ്ഞ് ചിലർ എതിർത്തു. ഇന്ന്, എല്ലാ ട്രക്ക് ക്യാബിനുകളും എസി ക്യാബിനുകളാക്കുമെന്ന ഫയലിൽ ഞാൻ ഒപ്പിട്ടു. മന്ത്രി നേരത്തെ നടന്നൊരു വ്യവസായിക ഇവന്റിൽ പറഞ്ഞു.
















Comments