ശ്രീനഗർ: അമർനാഥ് തീർത്ഥാടനം ആരംഭിച്ചിട്ട് അഞ്ച് ദിവസം പിന്നിടുമ്പോൾ തീർത്ഥാടകരുടെ വലിയ തോതിലുള്ള കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ മാത്രമായി 70,000 തീർത്ഥാടകരാണ് ദർശനത്തിന് എത്തിയത്. കഴിഞ്ഞ ദിവസം മാത്രമ 18,354 തീർത്ഥാടകരാണ് അമർനാഥിൽ ദർശനത്തിന് എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമർനാഥ് യാത്രയ്‌ക്കെത്തുന്ന തീർത്ഥാടകർക്ക് യാത്രയിലുടനീളം ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. ഇതിനായി സംസ്ഥാന ഏജൻസികളും സിവിൽ ഡിപ്പാർട്ടുമെന്റുകളും എല്ലാ സമയത്തും പ്രവർത്തിക്കുന്നുണ്ട്.62 ദിവസം നീണ്ട് നിൽക്കുന്ന തീർത്ഥയാത്രയാണ് അമർനാഥ് തീർത്ഥയാത്ര. ജൂലൈ ഒന്നിന് ആരംഭിച്ച തീർത്ഥാടനം ഓഗസ്റ്റ് 31-നാണ് അവസാനിക്കുക. തെക്കൻ കശ്മീരിലെ ഹിമാലയൻ മലനിരകളിലൂടെയാണ് തീർത്ഥാടനം നടക്കുന്നത്.
ശ്രാവണ മാസത്തിലാണ് തീർത്ഥാടനം നടത്തുന്നത്. ഈ സമയത്ത് അമർനാഥ് ഗുഹയിൽ പ്രത്യക്ഷപ്പെടുന്ന സ്വയംഭു ശിവലിംഗം കണ്ട് ദർശനം നടത്തി പ്രാർത്ഥിച്ച് അനുഗ്രഹം തേടുകയാണ് ഓരോ തീർത്ഥാടകനും.രണ്ട് റൂട്ടുകളിലൂടെയാണ് തീർത്ഥാടകർ് അമർനാഥ് ഗുഹയിലെത്തുക.ഹഹൽഗാമിനിന്നാരംഭിക്കുന്ന 48 കിലോമീറ്റർ ദൈർഘ്യമുള്ള നുവാൻ റൂട്ടും, ഗണ്ഡേർബാലിൽ നിന്നാരംഭിക്കുന്ന 14 കിലോമീറ്റർ ദൂരമുള്ള ബാലതാർ റൂട്ടുമാണ് തീർത്ഥാടനപാതകൾ. ലഭ്യമായ രണ്ട് റൂട്ടിലും പ്രതിദിനം 7,500 പേർക്ക് യാത്ര നടത്താവുന്നതാണ്.
Comments