എറണാകുളം: ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനെ കൊച്ചി സിറ്റി പോലീസ് ചോദ്യം ചെയ്തു. കലൂരിലെ വീട്ടിലെത്തിയാണ് പോലീസ് വിനായകനെ ചോദ്യം ചെയ്തത്. വിനായകന്റെ മൊബൈൽ ഫോൺ കേസിലെ നിർണായ തെളിവായി പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രകോപനം കൊണ്ടാണ് വിനായകൻ അത്തരത്തിൽ പ്രതികരിച്ചതെന്ന് പോലീസ് പറഞ്ഞു.
പുതുപ്പള്ളിയിലേയ്‌ക്കുള്ള വിലാപയാത്ര നടക്കുമ്പോഴായിരുന്നു വിനായകൻ സമൂഹമാദ്ധ്യമത്തിലൂടെ ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കുന്ന തരത്തിൽ പെരുമാറിയത്. സംഭവത്തിൽ നിരവധിപ്പേരാണ് പരാതികളുമായി രംഗത്തെത്തിയത്. ഇതോടെയാണ് എറണാകുളം നോർത്ത് പോലീസ് വിനായകനെതിരെ കേസെടുത്തത്. മൃതദേഹത്തോടുള്ള അനാദരവ്, പ്രകോപനപരമായി സംസാരിക്കൽ തുടങ്ങിയ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്.
















Comments