തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. തിരയിൽപ്പെട്ട നാലുപേരെ മറൈൻഫോഴ്‌സ്‌മെൻറും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. ശകതമായ തിരയിൽപ്പെട്ടാണ് വള്ളം കടലിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
രാവിലെ മത്സ്യബന്ധനം കഴിഞ്ഞ് മുതലപ്പൊഴി മൗത്തിലേക്ക് പ്രവേശിച്ച വള്ളം ശക്തമായ തിരയിൽപ്പെട്ട് തലകീഴായി മറിയുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന നാല് പേരെയും മറൈൻഫോഴ്‌സ്‌മെന്റിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ രക്ഷപ്പെടുത്തി. അതേസമയം, അടുത്തദിവസം തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുമെന്നും മൺതിട്ട നീക്കാൻ തീരുമാനമായെന്നും ഫിഷറീസ് വകുപ്പ് സജി ചെറിയാൻ അറിയിച്ചു.
മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട നാലുപേർ മരിച്ചതിന് ശേഷം ഇത് നാലാമത്തെ തവണയാണ് അപകടം ഉണ്ടാകുന്നത്. മത്സ്യത്തൊഴിലാളികൾ മുതലപ്പൊഴി മൂമ്പിൽ നിന്നും കടലിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് പുലർച്ചെ മുതൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് നിലയുറപ്പിക്കുന്നത് കൊണ്ടാണ് മറ്റ് അപകടങ്ങൾ ഒഴിവാകുന്നത്. മത്സ്യത്തൊഴിലാളികൾ മുതലപ്പൊഴി വഴിയുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
Comments