തിരുവനന്തപുരം: ഗണപതി ഭഗവാൻ മിത്ത് മാത്രമാണെന്ന് പരാമർശത്തിൽ താൻ ഉറച്ച് നിൽക്കുന്നതായി സ്പീക്കര്‍ എ എന്‍. ഷംസീര്‍. കേരളത്തിൽറെ മഹിതമായ മതനിരപേക്ഷത ഉയർത്തിപിടിക്കാനാണ് ശ്രമിക്കുന്നത്. മതേതര ഇന്ത്യയെ മതരാഷ്‌ട്രമാക്കാനാണ് ശ്രമം. അത് ചെറുത്ത് തോൽപ്പിക്കും. ശക്തരായ മതനിരപേക്ഷകന്‍ ആകുക . ശക്തരായ മതനിരപേക്ഷകന്‍ ആകുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഷംസീർ പറഞ്ഞു.
പാഠ്യപദ്ധതിയുടെ മറവില്‍ ചരിത്രത്തെ കാവിവത്കരിക്കാനാണ് ശ്രമം . പുതുതലമുറയെ തെറ്റായ വസ്തുതകള്‍ പഠിപ്പിക്കരുതെന്നും ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയാനല്ലെന്നും മേലാറ്റൂർ ആര്‍എംഎച്ച്എച്ചഎസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്പീക്കര്‍ പറഞ്ഞു. നായനാർ സർക്കാർ ആരംഭിച്ച സാക്ഷരതാ പ്രസ്ഥനത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് മലപ്പുറമാണ്. സാക്ഷരത പോലെ ഭരണഘടന പഠിപ്പിക്കണമെന്നും ഷംസീർ സദസിനോട് പറഞ്ഞു .
റംസാന് നോമ്പു തുറക്കാന്‍ ഹൈന്ദവരെ ക്ഷണിക്കുന്ന നാടാണിത്. ഓണം ദേശീയ ഉത്സവമാണെങ്കിലും അത് ആഘോഷിക്കുന്നത് ഹിന്ദു മതവിശ്വാസികളാണ്. ഓണത്തിന് ഹിന്ദുക്കൾ മറ്റു മതസ്ഥരെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യാറുണ്ട്. വൈകിട്ട് ബാങ്ക് വിളിക്കുന്നത് കേട്ടാണ് സന്ധ്യക്ക് നാമം ജപിക്കാനും സന്ധ്യാദീപം കൊളുത്താനുള്ള സമയമായെന്ന് ഓര്‍ക്കുന്നവരുടെ നാടാണിത്. അതിനാല്‍ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ ഏവരും ശ്രമിക്കണമെന്നും ഷംസീര്‍ കൂട്ടിച്ചേർത്തു.
Comments