ശ്രീനഗർ: കശ്മീരിലെ കുപ്‌വാര ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ പരാജയപ്പെടുത്തുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സെെന്യം പിടിച്ചെടുത്തു. സെെന്യവും കശ്മീർ പോലീസും സംയുക്തമായി ചോർന്നാണ് ഭീകരരെ നേരിട്ടത്.
തങ്ധർ സെക്ടറിലെ അംരോഹി ഏരിയയിലെ നിയന്ത്രണരേഖ തെറ്റിച്ച ഭീകരരിൽ ഒരാളെയാണ് വക വരുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഭീകരന്റെ ഐഡന്റിറ്റിയും ഗ്രൂപ്പ് ബന്ധവും ഇനിയും കണ്ടെത്താനായിട്ടില്ല.
ഇന്നലെ ജമ്മുവിലെ രജൗരി ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് കുപ്‌വാരയിലെ നുഴഞ്ഞുകയറ്റ ശ്രമവും പരാജയപ്പെട്ടിരിക്കുന്നത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സെെന്യവും പോലീസും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു.
സുരക്ഷാ സേനയ്‌ക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്നാണ് തിരച്ചിൽ ഏറ്റുമുട്ടലിലേക്ക് മാറിയതെന്നും പോലീസ് പറഞ്ഞു.
Comments