ആലപ്പുഴ: ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ മിന്നൽ പരിശോധന. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം പോലീസും അർത്തുങ്കൽ കോസ്റ്റൽ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ മതിയായ രേഖകളില്ലാതെ സർവീസ് നടത്തിയിരുന്ന ഏഴ് ഹൗസ് ബോട്ടുകളാണ് കണ്ടെത്തിയത്. ഇവയിൽ ഭാഗികമായ ക്രമക്കേടുകൾ കണ്ടെത്തിയ 10 ബോട്ടുകളുടെ ഉടമകൾക്ക് 1,20,000 രൂപ പിഴ അടയ്‌ക്കുന്നതിന് നോട്ടീസ് നൽകി.
ഫിനിഷിംഗ് പോയിന്റ്, സ്റ്റാർട്ടിംഗ് പോയിന്റ്, സായ് ബോട്ട് ഹൗസ് എന്നിവിടങ്ങളിൽ നിന്നും 26 ഹൗസ് ബോട്ടുകൾ, മൂന്ന് മോട്ടോർ ബോട്ടുകൾ, ഒരു ബാർജിലുമാണ് പരിശോധന നടത്തിയത്. 13 ബോട്ടുകളുടെ രേഖകൾ ശരിയാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. പോർട്ട് ചെക്കിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥൻ പി ഷാബു, ടൂറിസം പോലീസ് എസ് ഐമാരായ പി ആർ രാജേഷ്, ടി ജയമോഹനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സി ശ്രീജ, ആർ ജോഷിത്, അർത്തുങ്കൽ കോസ്റ്റൽ പോലീസിലെ എസ് ഐ ആൽബർട്ട്, കോസ്റ്റൽ വാർഡൻ രഞ്ജിത് എന്നിവരായിരുന്നു പരിശോധനയുടെ ഭാഗമായിരുന്നത്. ഇനിയുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കി.
















Comments