എറണാകുളം: യൂട്യൂബർ മല്ലു ട്രാവലർ ഷക്കീർ സുബാൻ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ പോലീസ്. ഷാക്കീർ വിദേശ യാത്രയിൽ തുടരുന്നതിനാൽ കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് പോലീസിന്. തുടർനടപടിയുമായി മുന്നോട്ട് പോകാൻ താൻ തയ്യാറാണെന്ന് പറയുമ്പോഴും കേരളത്തിലേക്ക് മടങ്ങുന്നതിനെകുറിച്ച് ഷാക്കീർ ഒന്നും പറഞ്ഞിട്ടില്ല.
പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. തന്‍റെ പ്രതിശ്രുത വരൻ പുറത്തുപോയ ഘട്ടത്തിൽ ഹോട്ടൽ മുറിയിൽ ഷക്കീർ തന്നെ കടന്നുപിടിച്ചെന്നും തന്‍റെ മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്നും വ്യക്തമാക്കിയ പരാതിക്കാരിയുടെ വീഡിയോയും ഇതിനോടകം പുറത്ത് വന്നിരുന്നു.
പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിൽ വ്ലോഗർ മല്ലു ട്രാവലറിനെതിരെ എറണാകുളം സെന്‍ട്രൽ പോലീസാണ് കഴിഞ്ഞ ദിവസം കേസ് എടുത്തത്. സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സോഷ്യൽ മീഡിയയിൽ യാത്രാ വീഡിയോകൾ ചെയ്ത് ശ്രദ്ധ നേടിയ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ സൗദി അറേബ്യ പൗരയായ 29കാരിയാണ് പരാതി നൽകിയത്. ബുധനാഴ്ച എറണാകുളത്തെ ഹോട്ടലിൽ വച്ച് ഷക്കീർ സുബാൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതി കേരളത്തിലുണ്ട്. ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് ഷക്കീർ സുബാൻ കാണാൻ എത്തിയത്. പ്രതിശ്രുത വരനും യുവതിക്കൊപ്പമുണ്ടായിരുന്നു. മറ്റൊരു ആവശ്യത്തിന് യുവാവ് പുറത്തിറങ്ങിയ സമയത്ത് ഷക്കീർ കടന്നുപിടിക്കാൻ ശ്രമിച്ചത്.
എന്നാൽ, വിഷയത്തിൽ പ്രതികരണവുമായി മല്ലു ട്രാവലറും രംഗത്ത് എത്തിയിരുന്നു. സൗദി യുവതി തന്റെ അടുത്ത് ജോലി അന്വേഷിച്ചാണ് എത്തിയത്. എറണാകുളത്തെ അബാദ് ഹോട്ടലില്‍ എത്തിയത് യുവതി ഒറ്റയ്‌ക്കല്ലന്നും ഷക്കീര്‍ പറഞ്ഞു.. യുവതിയും ഭര്‍ത്താവും ഒരുമിച്ചെത്തി അവര്‍ പിരിയുമെന്ന് പറഞ്ഞാണ് തന്നെ കണ്ടെതെന്നും സാമ്പത്തികമായി തന്നോട് സഹായം ചോദിച്ചെന്നുമാണ് ഷക്കീർ സുബാൻ വീഡിയോയിൽ പറയുന്നത് .
















Comments