ചെന്നൈ: തമിഴ്‌നാട്ടിൽ രണ്ട് പേരുടെ അക്കൗണ്ടിലേക്ക് എത്തിയത് കോടിക്കണക്കിന് രൂപ. ചെന്നൈ തോനംപേട്ടയിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ മുഹമ്മദ് ഇദ്രിസിന്റെ അക്കൗണ്ടിൽ 753 കോടി രൂപയാണ് എത്തിയത്.
കഴിഞ്ഞ ദിവസം ഇദ്രിസ് സുഹൃത്തിന്റെ അക്കൗണ്ടിലേക്ക പണം അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് അക്കൗണ്ടിൽ 753 കോടി രൂപയുണ്ടെന്ന സന്ദേശമെത്തിയത്. ഇക്കാര്യം അധികൃതരെ അറിയിച്ചതോടെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചു. മുന്നറിയിപ്പില്ലാതെ അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ ഇദ്രിസ് പോലീസിൽ പരാതി നൽകി. ഇതേസമയം തഞ്ചാവൂർ സ്വദേശി ഗണേശന്റെ ബാങ്ക് അക്കൗണ്ടിലും 756 കോടി രൂപ എത്തി. അടുത്തിടെ ഓട്ടോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ 9000 കോടി രൂപ എത്തിയ സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവികാസം.















