എറണാകുളം: തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിച്ചേക്കും. രാത്രികാല കടകൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം കൂടുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തൃക്കാക്കര നഗരസഭയുടെ തീരുമാനം. നാളെ നഗരസഭ കൗൺസിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കും.
പരീക്ഷണ അടിസ്ഥാനത്തിൽ ആറുമാസത്തേക്കാണ് കടകൾ അടച്ചിടുന്നത്. രാത്രി 11 മുതൽ പുലർച്ചെ നാല് വരെ കടകൾ അടച്ചിടാനാണ് നഗരസഭ ആലോചിക്കുന്നത്. അതേസമയം രാത്രികാല കച്ചവടങ്ങൾ ധാരാളമായി നടക്കുന്ന പ്രദേശമാണ് തൃക്കാക്കര. ഭക്ഷ്യശാലകൾ കേന്ദ്രീകരിച്ചാണ് രാത്രികാല കച്ചവടം പൊടിപൊടിക്കുന്നത്.















