വാഷിംഗ്ടൺ: ജൂതവിരുദ്ധ പരാമർശം നടത്തിയ ജീവനക്കാരിക്കെതിരെ കർശന നടപടിയുമായി ആഗോള ടെക് ഭീമന്മാരായ ആപ്പിൾ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ആപ്പിൾ ജീവനക്കാരി വിവാദ പരാമർശം നടത്തിയത്. ജൂതൻമാർ കള്ളന്മാരും കൊലപാതകികളുമാണെന്നും ജർമ്മൻകാരിയായതിൽ അഭിമാനിക്കുന്നുവെന്നുമാണ് ആപ്പിളിലെ സാങ്കേതിക വിദഗ്‌ദ്ധയായ നതാഷ ദാഹിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പരാമർശം വിവാദമായതോടെ ജീവനക്കാരിയെ ആപ്പിൾ പുറത്താക്കി.
എന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിലുള്ള സയണിസ്റ്റുകളായ കുറച്ചുപേരറിയാൻ.. നിങ്ങൾ വൈകാതെ എന്നെ അൺഫോളോ ചെയ്യുമെന്ന് എനിക്കറിയാം. ഒരു കാര്യം നിങ്ങൾ മനസിലാക്കണം. ജർമ്മൻകാരി ആണെന്നതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. നിങ്ങൾ കള്ളൻമാരും കൊലപാതകികളുമാണെന്ന് എനിക്ക് അറിയാം. നിങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് നുഴഞ്ഞുകയറി അവിടെയുള്ളവരുടെ ജീവിതത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതുവഴി അവരുടെ സമാധാനം ഇല്ലാതാക്കി അവരെ നിലയില്ലാ കയത്തിലേക്ക് തള്ളിവിടുന്നു. അവരെ ചൂഷണം ചെയ്യുന്നു. തലമുറകളായി നിങ്ങൾ അവരോട് ചെയ്യുന്ന ക്രൂരതയാണിത്. ഇത് തിരിച്ചറിഞ്ഞ് അവർ പ്രതികരിക്കുമ്പോൾ നിങ്ങൾ അവർക്കുമേൽ ഭീകരരെന്ന ചാപ്പ കുത്തുന്നു. നിങ്ങൾ മാത്രമാണ് തീവ്രവാദികളെന്നും നതാഷയുടെ പോസ്റ്റിൽ പറയുന്നു.
StopAntisemitism എന്ന പേജിൽ നതാഷയുടെ ഈ പോസ്റ്റും ലിങ്ക്ഡിൻ പ്രൊഫൈലും പങ്കുവച്ചിട്ടുണ്ട്. എന്നാൽ പോസ്റ്റ് വിവാദമായതോടെ ഇവർ ഇൻസ്റ്റഗ്രാം, ലിങ്ക്ഡിൻ പ്രൊഫൈലുകൾ അവർ ഡിലീറ്റ് ചെയ്തു. ആപ്പിളിൽ നിന്ന് നതാഷ ദാഹിനെ പിരിച്ചുവിട്ടാതായി StopAntisemitism ന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ലിയോറ റെസ് ആണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.















