തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകൾ രാഷ്‌ട്രപതിക്ക് വിട്ട് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്തതിനെ തുടർന്ന് സുപ്രീം കോടതിയിൽ സർക്കാർ ഗവർണർക്കെതിരെ കേസ് നൽകിയിരുന്നു. കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് ഗവർണർ ബില്ലുകൾ രാഷ്‌ട്രപതിക്ക് അയച്ചത്.
ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സർച് കമ്മിറ്റി എക്‌സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്‌ട്രപതിയുടെ പരിഗണനക്ക് അയക്കുന്ന ബില്ലുകൾ. അതേസമയം പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പിട്ടു.















