റഫറിയിംഗ് മോശമെന്ന് ആരോപിച്ച് മത്സരശേഷം മൈതാനത്തിറങ്ങിയ ക്ലബ് ഉടമ റഫറിയെ മുഖത്തിടിച്ച് വീഴ്‌ത്തി. പിന്നാലെ എത്തിയവർ മൈതാനത്ത് വീണ ഇയാളെ തലങ്ങുംവിലങ്ങും ചവിട്ടി. ടര്‍ക്കിഷ് സൂപ്പര്‍ ലീഗിനിടെയാണ് വിചിത്ര സംഭവങ്ങൾ. പിന്നാലെ രാജ്യത്തെ എല്ലാ ലീഗുകളും താത്കാലികമായി നിർത്തിവച്ചു. ടര്‍ക്കിഷ് സൂപ്പര്‍ ലീഗിലെ അങ്കാറഗുച്ചു – റിസെസ്‌പോര്‍ മത്സരത്തിനിടെയാണ് അങ്കാറാഗുച്ചു ക്ലബ് പ്രസിഡന്റ് ഫാറുക്ക് കോക്കയുടെ പഞ്ച്.
നിലത്ത് വീണ റഫറിയെ ഗ്യാലറിയില്‍ ഓടിയെത്തിയ ആരാധകരും ആക്രമിച്ചു. 97-ാം മിനിറ്റില്‍ അങ്കാറാഗുച്ചുവിനെതിരെ ഗോള്‍ മടങ്ങി റിസെസ്‌പോര്‍ സമനില പിടിച്ചിരുന്നു. ഇഞ്ച്വറി ടൈമില്‍ അധികം സമയം അനുവദിച്ചതാണ് ക്ലബ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. റഫറി മെലോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം സംഭവത്തെ അപലപിച്ച് തുർക്കി പ്രസിഡന്റ് എർദൊഗനും രംഗത്തെത്തി.
🚨Chaos in Turkey’s Super Lig match tonight🚨
The club president of Turkish side Ankaragucu storms onto the field and punches the referee after the opponent scored a 97th minute equalizer 😭
The ref receives a few kicks to the head and leaves the game with a swollen black eye.. pic.twitter.com/UV0752fPZI
— Pub Football (@pubfootyus) December 12, 2023
“>















