കോഴിക്കോട്: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് പിആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കലൂർ പിഎംഎൽഎ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രണ്ടാം തവണയാണ് അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ തള്ളുന്നത്.
സെപ്റ്റംബർ 26-നാണ് അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അരവിന്ദാക്ഷന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും എസി മൊയ്തീന്റെ വിശ്വസ്തനാണ് അരവിന്ദാക്ഷനെന്നും ഇഡി കണ്ടെത്തിയിരുന്നു.