തൊടുപുഴ : കൈവെട്ട് കേസിലെ ഒന്നാംപ്രതി സവാദ് പിടിയിലായതിൽ പ്രതികരിച്ച് അദ്ധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫ്. ഒരു ഇരയെന്ന നിലയില്‍ തനിക്ക് പ്രത്യേകിച്ച് കൗതുകമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ അന്ന് എന്നെ പിടിക്കാന്‍ പോലീസ് കാണിച്ച ഉത്സാഹം കേസിലെ പ്രതികളെ പിടിക്കാന്‍ കാണിച്ചിട്ടില്ല . എന്റെ മനസിലുള്ള മുഖ്യപ്രതി ഇയാളല്ല. ആക്രമിക്കാന്‍ തീരുമാനമെടുത്തവരും അതിന് ഇവരെ അയച്ചവരുമാണ് . ഒന്നാം പ്രതി എന്നത് കേസ് ഡയറിയിലാണ്. എന്നെ സംബന്ധിച്ച് കേസിലെ മുഖ്യപ്രതി എന്നത് ഇതിന് പിന്നിൽ പ്രവർത്തിച്ചവരാണ്. അവര്‍ ഇപ്പോഴും കാണാമറയത്താണ്. അവരെ കണ്ടെത്തുകയും നിരോധിക്കുകയും ചെയ്യാത്തിടത്തോളം കാലം ഇതുപോലെയുള്ള ക്രിമിനല്‍ കേസുകളും തീവ്രവാദ കേസുകളുമൊക്കെ തുടര്‍ന്നുകൊണ്ടേയിരിക്കും .
ഏറ്റവും മുറിവേൽപ്പിച്ചയാളെന്ന നിലയിലാണ് സവാദിനെ കാണുന്നത്. ശരിക്കും സവാദ് ആയുധം മാത്രമാണ്. ആക്രമണത്തിന് അയച്ചവരാണ് ശരിക്കും പ്രതി. ഒരു പൗരൻ എന്ന നിലയിൽ സവാദിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ കൗതുകം ഉണ്ട്.
ചോദ്യക്കടലാസ് വിവാദവുമായി ബന്ധപ്പെട്ട് എനിക്കെതിരേ കേസുണ്ടായപ്പോള്‍ ആറേഴുദിവസം പാലക്കാട്ടെ ഒരു ലോഡ്ജില്‍ ഒളിവില്‍ താമസിച്ചു. അന്ന് ആരുമായും ബന്ധപ്പെട്ടില്ല, വീട്ടിലേക്ക് വിളിച്ചില്ല, അതുകൊണ്ട് പോലീസിന് ഒരു തുമ്പും ലഭിച്ചില്ല.
അന്ന് എന്നെ പിടിക്കാന്‍ കേരളത്തിലെ പോലീസ് കാണിച്ച ഉത്സാഹം ഈ കേസിലെ പ്രതികളെ പിടിക്കാന്‍ കാണിച്ചെന്ന് ഞാന്‍ വിചാരിക്കുന്നില്ല. മുഖ്യപ്രതി എന്ന് ഇയാളെ വിശേഷിപ്പിക്കുമ്പോള്‍ എന്റെ മനസിലുള്ള മുഖ്യപ്രതികളും ഒന്നാംപ്രതികളുമൊന്നും ഇയാളല്ല. എന്നെ ആക്രമിക്കാന്‍ തീരുമാനമെടുത്തവരും അതിന് ഇവരെ അയച്ചവരുമാണ് ഈ കേസിലെ മുഖ്യപ്രതികളെന്നാണ് ഞാന്‍ വിധിച്ചിരിക്കുന്നത്. അവരെയൊന്നും ഈ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ജോസഫ് പറഞ്ഞു.















