18 മണിക്കൂർ ജോലി, ദിവസം 2 മണിക്കൂർ മാത്രം ഉറക്കം ; ബാലകരാമന്റെ വിഗ്രഹം നിർമ്മിക്കാൻ നിരീക്ഷിച്ചത് 2000 ത്തോളം കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

18 മണിക്കൂർ ജോലി, ദിവസം 2 മണിക്കൂർ മാത്രം ഉറക്കം ; ബാലകരാമന്റെ വിഗ്രഹം നിർമ്മിക്കാൻ നിരീക്ഷിച്ചത് 2000 ത്തോളം കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ

Janam Web Desk by Janam Web Desk
Jan 20, 2024, 03:40 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : അയോദ്ധ്യയിലെ ബാലകരാമ്ന്റെ വിഗ്രഹം നിർമ്മിക്കുക ഏറ്റവും വലിയ വെല്ലുവിളിയായിരുന്നുവെന്ന് ശില്പി അരുൺ യോഗിരാജ് . ഇദ്ദേഹം നിർമിച്ച പ്രതിമ വ്യാഴാഴ്ചയാണ് ശ്രീകോവിലിൽ സ്ഥാപിച്ചത്.

‘ ഇത് വളരെ ഉത്തരവാദിത്തമുള്ള ജോലിയായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രതിമ ഉണ്ടാക്കണം. കല്ലുകൊണ്ട് ഒരു പ്രതിമ ഉണ്ടാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കല്ല് വിലയേറിയതാണെങ്കിൽ, ഒരു ചെറിയ തെറ്റ് എല്ലാം നശിപ്പിക്കും. പ്രതിമ നിർമ്മിക്കുമ്പോൾ കൃത്യമായ അളവുകളും ശിൽപങ്ങളും താൻ നന്നായി ശ്രദ്ധിച്ചിരുന്നുവെന്നും ‘ അരുൺ പറഞ്ഞു. ഒരു പ്രതിമ സൃഷ്ടിക്കുന്നതിന് ആഴത്തിലുള്ള ഗവേഷണവും അറിവും ആവശ്യമാണ്. അഞ്ച് തലമുറകളിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട അറിവ് ഒരുപക്ഷേ ഈ നേട്ടം കൈവരിക്കാൻ തന്നെ സഹായിച്ചുവെന്നും അരുൺ പറയുന്നു.

വിഗ്രഹം നിർമ്മിക്കുന്നതിനിടെ അരുണിന് പലതവണ പരിക്കേറ്റു. ഒക്ടോബറിൽ, ഒരു കല്ലിൽ കൊത്തുപണി നടത്തുമ്പോൾ, മൂർച്ചയുള്ള ഒരു കഷണം കല്ല് കണ്ണിൽ ഇടിച്ചു. ഓപ്പറേഷന് വിധേയനാകേണ്ടി വന്നു.

‘കല്ല് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിയിരുന്നെങ്കിൽ അരുണിന്റെ ഒരു കണ്ണ് നഷ്ടപ്പെടുമായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. ഓപ്പറേഷന് ശേഷവും അരുൺ വിഗ്രഹ നിർമാണം തുടർന്നു. അസുഖം ഉണ്ടായിരുന്നിട്ടും, കണ്ണിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് അദ്ദേഹം ദിവസം 10 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്തു – അരുണിന്റെ ഭാര്യ പറയുന്നു.

അയോദ്ധ്യയിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ കുട്ടിയുടെ രൂപമാണ്. ശ്രീകൃഷ്ണൻ ശിശുരൂപത്തിലാണ് കാണപ്പെടുന്നത്, എന്നാൽ ശ്രീരാമന്റെ ശിശുരൂപം ലോകത്തെവിടെയും കാണാനില്ല. അതുകൊണ്ട് ഈ ജോലി വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

ട്രസ്റ്റിന്റെ മാർഗനിർദേശമനുസരിച്ച് വിഗ്രഹം നിർമിക്കുന്നതിന് മുമ്പ് മൂന്ന് കാര്യങ്ങൾ മനസ്സിൽ പിടിക്കണം. ആദ്യം രാമൻ ശിശുരൂപത്തിലാണ്. രണ്ടാമതായി, അവന്റെ മുഖം ദൈവിക തേജസ്സ് കാണിക്കണം. മൂന്നാമതായി, കുട്ടിയാണെങ്കിലും രാജാവിനെപ്പോലെ കാണണം.ഇന്റർനെറ്റിൽ നിന്ന് കുട്ടികളുടെ 2000-ലധികം ഫോട്ടോകൾ ഡൗൺലോഡ് ചെയ്തു.

മാസങ്ങളോളം ചെറിയ കുട്ടികളെ നിരീക്ഷിച്ചു. അവരുടെ നിഷ്കളങ്കത കാണാൻ സ്കൂളിലും സമ്മർ ക്യാമ്പിലും പോകാൻ തുടങ്ങി. മണിക്കൂറുകളോളം ഇന്റർനെറ്റിൽ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നോക്കി. പല തവണ അദ്ദേഹം തന്റെ മകളെ സമ്മർ ക്യാമ്പിലേക്ക് അയച്ചു . വൈകുന്നേരം പാർക്കിൽ പോയി കുട്ടികൾ കളിക്കുന്നത് കാണും. ദിവസവും 15 മുതൽ 18 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യുമായിരുന്നു.

രാത്രിയിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രമേ ഉറങ്ങാറുള്ളൂ . ചിലപ്പോൾ 21 മണിക്കൂർ തുടർച്ചയായി ജോലി ചെയ്തു – അരുൺ പറഞ്ഞു.വിഗ്രഹം നിർമിക്കുന്നതിനിടെ ദിവസം മുഴുവൻ ഊണും പാനീയവും മറന്ന് ജോലിയിൽ മുഴുകിയതായി അരുണിന്റെ കൂടെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ കരകൗശല വിദഗ്ധർ പറഞ്ഞു.

അരുൺ ആറുമാസം അയോദ്ധ്യയിൽ താമസിച്ചു. ഒരു വിശേഷത്തിനും വീട്ടിൽ പോയിട്ടില്ല. അച്ഛന്റെ ചരമവാർഷിക ദിനത്തിൽ പോലും വീട്ടിലേക്ക് പോകാനായില്ല. ഇതിനുശേഷം ട്രസ്റ്റ് അദ്ദേഹത്തിനായി പ്രത്യേക പൂജ സംഘടിപ്പിക്കുകയായിരുന്നു.

Tags: Ayodhya 2024
ShareTweetSendShare

More News from this section

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിലെ ഇ ഡി റെയ്ഡ്; പരാതി നൽകിയത് കോൺഗ്രസ് നേതാക്കൾ തന്നെയെന്ന് വെളിപ്പെടുത്തൽ

Latest News

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ

ശബരിമലയിൽ തീർഥാടക ഷോക്കേറ്റ് മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

തുറന്ന കാറിൽ കൈവീശി റോഡ് ഷോ; ജയിൽ മോചിതരായ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് വൻ സ്വീകരണമൊരുക്കി അനുയായികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies