ന്യൂഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന. 19 പാകിസ്താൻ പൗരന്മാരും 17 ഇറാനിയൻ പൗരൻമാരുമടക്കം 36 മത്സ്യത്തൊഴിലാളികളെയാണ് ഭാരതീയ നാവികസേന മോചിപ്പിച്ചത്. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്ര രക്ഷാപ്രവർത്തനം നടത്തി.
INS Sumitra, Indian Navy’s indigenous Offshore Patrol Vessel had been deployed for Anti-Piracy and Maritime Security Operations East of Somalia and Gulf of Aden. The warship on PM 28 Jan 24 had responded to a distress message regarding hijacking of an Iranian flagged Fishing… pic.twitter.com/gOrMFVVCOa
— ANI (@ANI) January 30, 2024
കൊച്ചിയിൽ നിന്നും 850 നോട്ടിക്കൽ മൈൽ ദൂരത്ത് അറബിക്കടലിൽ വച്ചായിരുന്നു കടൾക്കൊള്ളക്കരുടെ ആക്രമണം. സൊമാലിയയുടെ കിഴക്കൻ തീരത്ത് നിന്നും പുറപ്പെട്ട ഇറാനിയൻ കപ്പലായ അൽ നയീമിയാണ് ആക്രമിക്കപ്പെട്ടത്.
ഒരേ ദിവസം ഇന്ത്യൻ നാവികസേന നടത്തുന്ന രണ്ടാമത്തെ രക്ഷാദൗത്യമാണിത്. നേരത്തെ മറ്റൊരു ഇറാനിയൻ കപ്പൽ സൊമാലിയൻ കൊള്ളക്കാരിൽ നിന്നും രക്ഷപ്പെടുത്തിയിരുന്നു. എഫ് വി ഇമാൻ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. കപ്പലിൽ 17 പേരുണ്ടായിരുന്നു. ഐഎൻഎസ് സുമിത്ര തന്നെയായിരുന്നു രക്ഷാപ്രവർത്തനത്തിന് പിന്നിൽ. കടൽക്കൊള്ളക്കാർ കപ്പൽ റാഞ്ചിയതിന് പിന്നാലെ ഭാരതീയ നാവികസേനയ്‌ക്ക് സഹായാഭ്യർത്ഥന ലഭിച്ചിരുന്നു. തുടർന്നാണ് രക്ഷാദൗത്യത്തിനായി ഐഎൻഎസ് സുമിത്ര പുറപ്പെട്ടത്.















