ബെംഗളൂരു: വിഘടനവാദവുമായി കോൺഗ്രസ് എം.പി ഡി.കെ സുരേഷ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ സഹോദരനാണ് ഡി.കെ സുരേഷ്. ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ പ്രതിരിക്കവെയാണ് ഡി.കെ സുരേഷ് വിഘടനവാദ സ്വരമുയർത്തിയത്. ബജറ്റിൽ കർണാടകയ്‌ക്ക് കാര്യമായ പ്രയോജനമുണ്ടായില്ലെന്നുള്ള വാദത്തെ മുൻനിർത്തിയാണ് എംപിയുടെ രാജ്യവിരുദ്ധ പരാമർശം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന പണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകുകയാണ്. ഇത് തുടർന്നാൽ പ്രത്യേക രാജ്യം ആവശ്യപ്പെടാൻ ഞങ്ങൾ നിർബന്ധിതരാകും. ഇടക്കാല ബജറ്റിൽ പേരുകൾ മാത്രം മാറ്റി, പദ്ധതികൾക്ക് സംസ്‌കൃത പേരുകളും ഹിന്ദി പേരുകളും അവതരിപ്പിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണ്. ഇത് ചോദ്യം ചെയ്യണം. ഇത് തിരുത്തിയില്ലെങ്കിൽ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പ്രത്യേക രാജ്യം ആവശ്യപ്പെട്ട് ശബ്ദമുയർത്തേണ്ടതുണ്ട്.- ഡി.കെ സുരേഷ് പറഞ്ഞു.
പ്രത്യേക രാഷ്‌ട്രത്തിനായുള്ള ശബ്ദം ഉയരുന്നതിന് മുമ്പ് കേന്ദ്ര ഈ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കണം. ദക്ഷിണേന്ത്യയിലെ നികുതി ദക്ഷിണേന്ത്യയിൽ തന്നെ ചിലവാക്കണമെന്നും. ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നത് അനുവദിക്കില്ലെന്നും ഡികെ സുരേഷ് പറഞ്ഞു.